ന്യൂദല്‍ഹി:കഴിഞ്ഞവര്‍ഷം രാജ്യത്ത് 17 കടുവകള്‍ ചത്തിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി പ്രകാശ് ജാവ്േദക്കര്‍. ഇന്നലെ രാജ്യസഭ ചോദ്യോത്തരവേളിയിലാണ് ജാവ്ഡേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കടുവകളില്‍ രണ്ടെണ്ണം വേട്ടയാടിയും ബാക്കി 15 എണ്ണം അസുഖത്താലും മറ്റ് കാരണങ്ങളാലുമാണ് ചത്തത്. ഇതില്‍ എട്ടെണ്ണം കര്‍ണ്ണാടകയിലും തമിഴ്നാട്ടില്‍ മൂന്നും, ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലും രണ്ടെണ്ണം വീതവും ചത്തതായാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം 78 കടുവകള്‍ ചത്തതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 14എണ്ണത്തെ വേട്ടയാടിയും ബാക്കി 16 എണ്ണം മറ്റുപല കാരണങ്ങള്‍കൊണ്ടുമാണ് ചത്തത്.
അതേസമയം,2015 മാര്‍ച്ച് മൂന്നിലെ കണക്കില്‍ ഈവര്‍ഷം കടുവകള്‍ ചത്തിട്ടില്ലെന്നും അഞ്ച് കണ്ടാമൃഗങ്ങള്‍ ചത്തതുമാത്രമണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്നും ജാവ്േഡക്കര് പറഞ്ഞു.
വനങ്ങള്‍ വെട്ടിനശിപ്പിക്കുന്നതും കടുവകളെ വേട്ടയാടുന്നതുമാണ് മരണനിരക്ക് ഉയരാനുള്ള പ്രധാന കാരണം. നിലവില്‍ രാജ്യത്ത് 2226 കടുവകളാണുള്ളത്.2010നുശേഷം കടുവയുടെ എണ്ണത്തില്‍ 30 ശതമാനത്തിലധികം വര്‍ധനവുണ്ടായതായും അടുത്തിടെ പുറത്തിറക്കിയ സെന്‍സസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: