ജമ്മു:ഭീകരവാദി നേതാവ് മസ്രത് ആലമിനെ മോചിപ്പിച്ചതിനെ രെയുള്ള വ്യാപകമായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദുമായി കൂടിക്കാഴ്ച നടത്തി. ഭരണതലത്തില്‍ സഖ്യകക്ഷികളായ ബിജെപിയും പിഡിപിയും തമ്മിലുള്ള സഹകരണം കൂടുതല്‍ നല്ലരീതിയില്‍ വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച നടത്തി. ബുധനാഴ്ച രാത്രിയില്‍ നടന്ന കൂടിക്കാഴ്ച ഒരുമണിക്കുര്‍ നീണ്ടുനിന്നു.
കഴിഞ്ഞദിവസം നടന്ന മന്ത്രിസഭായോഗത്തില്‍ ഭീകരവാദി നേതാവിനെ മോചിപ്പിച്ച കാര്യം ചര്‍ച്ചാവിഷയമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രാംമാധവ് മുഖ്യമന്ത്രിയെ കണ്ടത്.ഭീകരവാദി നേതാവിന്റെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനുമുള്ള അസന്തുഷ്ടി അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
അവരത് പരസ്യമായി വ്യക്തമാക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏത് തീരുമാനവും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ എടുക്കണമെന്നും രാംമാധവ് ആവശ്യപ്പെട്ടു. ആലമിനെ മോചിപ്പിച്ചശേഷം മുഫ്തി നടത്തിയ പ്രസ്താവനയിലും മാധവ് അസന്തുഷ്ടി പ്രകടിപ്പിച്ചു.
മസ്രത് ആലമിനെ മോചിപ്പിച്ചത് സംബന്ധിച്ച ഒരു വിശദമായ റിപ്പോര്‍ട്ട് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതിന് ശേഷമാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന വന്നത് സര്‍ക്കാരിന്റെ പ്രധാന അജണ്ട രാജ്യസുരക്ഷയാണെന്നും അല്ലാതെ സഖ്യമാല്ലായെന്നും. ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നടപടിയില്‍ യാതൊരു സംതൃപ്തിയുമില്ലെന്നും രാജ്നാഥ് വ്യക്തമാക്കിയിരുന്നു.
സംസ്ഥാന സര്‍ക്കാരില്‍ നിന്നും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് അയക്കുവാന്‍ ആഭ്യന്തര മന്ത്രാലയത്തോടും പോലീസ് മേധാവിയോടും മുഫ്തി ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍ രാഷ്ട്രീയ തടവുകാരെയോ ഭീകരവാദികളെയോ മോചിപ്പിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: