ന്യൂദല്‍ഹി: ആംആദ്മിയിലെ പ്രശ്നങ്ങള്‍ വീണ്ടും വഷളായി. അരവിന്ദ് കേജ്രിവാള് കുതിരക്കച്ചവടം നടത്തുകയാണെന്ന് ആരോപിച്ച് പ്രമുഖ നേതാവ് അഞ്ജലി ദമാനിയ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു.
അതിനിടെ, മുതിര്‍ന്ന നേതാക്കളായ ശാന്തിഭൂഷണെയും യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കാനുള്ള നീക്കങ്ങളും ഉഷാറായി. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഇവരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കേജ്രിവാള് അനുകൂലികളായ എംഎല്‍എമാര്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ കേജ്രിവാളിന് കത്തയച്ചു.ദല്‍ഹി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ ഇവര്‍ ശ്രമിച്ചെന്നാണ് ആരോപണം.
പല എംഎല്‍എമാരെയും ബലം പ്രയോഗിച്ചാണ് കത്തില്‍ ഒപ്പിടീച്ചതെന്ന് യാദവ് ആരോപിച്ചു.ഇനി കേജ്രിവാളിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും, യാദവ് തുടര്‍ന്നു.
കത്തില്‍ 60 എംഎല്‍എമാരില്‍ കൂടുതല്‍ ഒപ്പിട്ടിട്ടുണ്ടെന്നാണ് മുതിര്‍ന്ന നേതാവ് കപില്‍ മിശ്ര പറയുന്നത്. ചുരുങ്ങിയ ഫണ്ടുകൊണ്ട് കടുത്ത മല്‍സരമാണ് ആംആദ്മി നേരിട്ടത്. ആസമയം ഈ മൂന്നുപേരും ഞങ്ങളുടെ പ്രവര്‍ത്തനം അട്ടിമറിച്ചു. അവര്‍ ഞങ്ങളെ വഞ്ചിച്ചു. ഞങ്ങളുടെ കഠിനാധ്വാനത്തെ അവഹേളിച്ചു, മിശ്ര പറയുന്നു.സത്യമെന്തെന്ന് ഒരിക്കല്‍ പുറത്തുവരുമെന്നായിരുന്നു ഇതേപ്പറ്റി ശാന്തി ഭൂഷണ് പ്രതികരിച്ചത്.
അഞ്ജലി ദമാനിയ രാജിവച്ചത് ആംആദ്മി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ്. മഹാരാഷ്ട്രയിലെ പാര്‍ട്ടിയുടെ സൗമ്യമുഖമാണ് ദമാനിയ.ഞാന്‍ അരവിന്ദ് കേജ്രിവാളിനെ വിശ്വസിച്ചാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം കുതിരക്കച്ചവടമാണ് നടത്തുത്. ദമാനിയ ട്വീറ്റ് ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ദല്‍ഹിയില്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ കേജ്രിവാള് നീക്കം നടത്തിയതു മുതല്‍ ദമാനിയ നീരസത്തിലായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് മുഖ്യമന്ത്രിയാകാന്‍ കേജ്രിവാള് ശ്രമിച്ചിരുന്നു.ഇതാണ് ദമാനിയയെ കേജ്രിവാളിനെതിരെ തിരിച്ചത്.
യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ്, ശാന്തി ഭൂഷണ് എന്നിവരെ പുറത്താക്കാനുള്ള നീക്കത്തില്‍ ഇതുവരെ കേജ്രിവാളിനൊപ്പം നിന്നയാളാണ് ദമാനിയ. നാഗ്പ്പൂരില്‍ നിതിന്‍ ഗഡ്ക്കരിക്കെതിരെ മല്‍സരിച്ച് തോറ്റയാളാണ് ദമാനിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: