മുംബൈ: ഗോവധവും ബീഫും നിരോധിച്ചത് പൗരന്റെ മൗലികാവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നു കാട്ടി മുംബൈ ഹൈക്കോടതിയില്‍ പൊതു താല്‍പ്പര്യഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകന്‍ കേതന് തിരോദ്കറാണ് ഹര്‍ജി നല്‍കിയത്.
ഇറച്ചി കഴിക്കാനുള്ള അവകാശം അവരവരുടെ ഇഷ്ടാനിഷ്ടമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ബീഫ് വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതും കുറ്റകരമാക്കരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
.
സംസ്ഥാനത്ത് ഗോവധം വിലക്കാം. പക്ഷെ മറ്റൊരു സംസ്ഥാനത്തു നിന്ന് ബീഫ് കൊണ്ടുവരുന്നത് തടയരുതെന്നും ഹര്ജിക്കാരന് ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: