മുംബൈ : ഗോവധ നിരോധനം വിവാദമാക്കുന്നതിനു പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമല്ലെന്നും ഫട്നാവിസ് വ്യക്തമാക്കി.
ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ദേവേന്ദ്രഫട്നാവിസ് നിലപാട് വ്യക്തമാക്കിയത്. ഗോവധം നിരോധിക്കാനുള്ള തീരുമാനം 1997-1998 കാലത്ത് കൊണ്ടു വന്ന ബില്ലിന്റെ തുടര്‍ച്ച മാത്രമായിരുന്നെന്ന് പറഞ്ഞ ഫ്ട്നവിസ് ഇതിന് പിന്നില്‍ മതപരമായ താല്പര്യം ഇല്ലെന്ന് വ്യക്തമാക്കി
കന്നുകാലി വളര്‍ത്തുന്നവരുടെ ആവശ്യത്തിനാണ് ഇക്കാര്യത്തില്‍ പ്രാഥമിക പരിഗണന നല്‍കിയതെന്ന് മുഖ്യമന്ത്രി ചൂണ്ടി കാട്ടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗോവധനിരോധനത്തിനെതിരെ എതിര്‍പ്പുയരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പറഞ്ഞ ഫട്നാവിസ് മറിച്ചുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: