ന്യൂദല്‍ഹി: ഐപിഎല്‍ കോഴക്കേസില്‍ എസ്.ശ്രീശാന്തിനെതിരേ മക്കോക്ക ചുമത്തിയത് ഏതു സാഹചര്യത്തിലെന്ന് വ്യക്തമാക്കണമെന്ന് വിചാരണക്കോടതി. കേസിന്റെ വിചാരണ വേളയിലാണ് പ്രോസിക്യൂഷനോട് കോടതി ഇക്കാര്യം ചോദിച്ചത്.പ്രതികള്‍ക്കെതിരെ മക്കോക്ക ചുമത്താന്‍ തെളിവില്ല.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും ദല്‍ഹി പാട്യാല ഹൗസിലെ വിചാരണക്കോടതി ഇക്കാര്യം വാദിഭാഗത്തോട് ചോദിച്ചിരുന്നു.
പ്രോസിക്യൂഷന് ഹാജരാക്കിയ ഫോണ്‍ സംഭാഷണങ്ങളില്‍ ഒത്തുകളി നടന്ന എന്നതിന് യാതൊരു തെളിവും ഇല്ല. ശ്രീശാന്തിന്റെ സംഭാഷണത്തില്‍ ഒത്തുകളി എന്ന വാക്കേ ഉപയോഗിക്കുന്നില്ല. പ്രതികളില്‍ ഒരാളായ ചന്ദ്രേഷ് ജെയിന് ‘ജുപ്പീറ്റര്‍’ എന്ന് പേരുള്ള ഇടനിലക്കാരനാണെന്നതിന് തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. കേസ് ഈ മാസം 24-ലേക്ക് മാറ്റി.
2011- മേയ് ഒന്പതിനു മൊഹാലിയില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരെയുള്ള മല്‍സരത്തില്‍ തന്റെ രണ്ടാം ഓവറില്‍ വാതുവയ്പുകാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ ഒത്തുകളിച്ചുവെന്നാണു ശ്രീശാന്തിന്റെ പേരിലുള്ള കുറ്റം. പ്രതിഫലത്തിന്റെ ആദ്യ ഗഡു ജിജു ജനാര്ദനന് വഴി വാതുവയ്പുകാരില്നിന്നു ശ്രീ കൈപ്പറ്റി. ഈ തുക കൊണ്ട്, ജീന്‍സ്, കാമുകിക്കു മൊബൈല്‍ ഫോണ്‍ എന്നിവ വാങ്ങിയെന്നുമാണ് ആരോപണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: