ശ്രീനഗര്‍: വിഘടനവാദി നേതാവായ മസ്രത്ത് ആലമിന്റെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജമ്മുകാശ്മീര്‍ നാഷണല്‍ പാന്ദേഴ്സ് പാര്‍ട്ടി ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു.
നാലര വര്‍ഷമായി കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്ന ആലമിനെ മോചിപ്പിച്ചതില്‍ പ്രതിഷേധിച്ച് 48 മണിക്കൂര്‍ ബന്ദിന് പാന്ദേഴ്സ് പാര്‍ട്ടി ഞായറാഴ്ചയാണ് ആഹ്വാനം നല്‍കിയത്.
112 പേര് കൊല്ലപ്പെട്ട 2010ലെ സംഘര്‍ഷത്തിന്റെ പേരില്‍ തടവിലാക്കിയ ആലത്തെ ശനിയാഴ്ചയാണ് മോചിപ്പിച്ചത്. ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടില്ലാത്ത തടവുകാരെ വിട്ടയയ്ക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനപ്രകാരമായിരുന്നു മോചനം.
രാജ്യത്തിനെതിരേ യുദ്ധം ചെയ്യല്‍, നിയമവിരുദ്ധമായ പ്രവര്‍ത്തനം എന്നിവയുള്‍പ്പെടെയുള്ള കേസുകള്‍ ആലമിനെതിരെ നിലവിലുണ്ട്. കാശ്മീരില്‍ സമാധാനപരമായി തെരഞ്ഞെടുപ്പു നടത്താന്‍ വിഘടനവാദികളും ഭീകരരും സഹായിച്ചെന്ന മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദിന്റെ പ്രസ്താവനയേല്പിച്ച ആഘാതം നീങ്ങുന്നതിനു മുമ്പാണു പുതിയ വിവാദം.
ആലമിന്റെ മോചനവുമായി ബന്ധപ്പെട്ടു കേന്ദ്ര ആഭ്യന്തരമന്ത്രാലയം സെക്രട്ടറി എല്‍.സി. ഗോയല്‍ ജമ്മു കാഷ്മീര്‍ ഡിജിപി കെ. രാജേന്ദ്രനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: