ശ്രീനഗര്‍: മുതിര്‍ന്ന ഹുറിയത് കോണ്‍ഫറന്‍സ് നേതാവ് മസറത് ആലമിനെ ജമ്മു കാഷ്മീര്‍ സര്‍ക്കാര്‍ ജയില്‍മോചിതനാക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് യഥാര്‍ഥത്തില്‍ ഇന്ത്യക്കാരന് തന്നെയാണോയെന്നു ഉറപ്പു വരുത്തണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറാണ് ഈ വിമര്‍ശനം ഉന്നയിച്ചത്.
ആലം രാഷ്ട്രീയ തടവുകാരനല്ലെന്നും ഭീകരവാദിയാണെന്നും ബിജെപി എംഎല്‍എ രവീന്ദര്‍ റെയ്ന പറഞ്ഞു.
2010 ല്‍ കാഷ്മീരില്‍ ഇന്ത്യാവിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്കിയ ആളാണ് ആലം. അന്നത്തെ സംഘര്‍ഷത്തില്‍ 112 പേരാണു കൊല്ലപ്പെട്ടത്.
സംഭവത്തില്‍ ആലമിനെ അറസ്റ്റു ചെയ്തു ജയിലിലടച്ചിരുന്നു. 2010 ഒക്ടോബറില്‍ പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമാണ് ആലത്തെ അറസ്റ്റു ചെയ്തത്. ബാരാമുള്ള ജയിലിലായിരുന്നു ആലം. ശനിയാഴ്ച വൈകുന്നേരമാണ് ആലമിനെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: