ന്യൂദല്‍ഹി: നിര്‍ഭയകേസിലെ പ്രതിഭാഗം അഭിഭാഷകരുടെ മോശം പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ബാര്‍ കൗണ്‍സിലാണ് സമിതിയെ നിയോഗിച്ചത്.
മൂന്ന് ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്കാന് സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയിലാണ് പെണ്‍കുട്ടിയെക്കുറിച്ച് അഭിഭാഷകര്‍ മോശം അഭിപ്രായ പ്രകടനം നടത്തിയത്. അതേസമയം ഡോക്യുമെന്ററി ജനം ചര്‍ച്ചചെയ്യേണ്ടതാണെന്നും ഇത് പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍.
നിര്‍ഭയ കൊല്ലപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഡോക്യുമെന്ററിയോടുള്ള നിലപാട് സര്‍ക്കാരാണ് വ്യക്തമാക്കേണ്ടതെന്നും മാതാപിതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: