ഗുവാഹത്തി: കൊഹിമയില്‍ നാഗാ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതിയെ ജനക്കൂട്ടം ജയിലാക്രമിച്ച് അടിച്ചുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നാഗാലാന്‍ഡിലും ആസാമിലും സുരക്ഷ ശക്തമാക്കി .
ജയില്‍ ആക്രമിച്ച കേസിലെ ഒരു പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിറ്റോ സു എന്ന ഇയാള്‍ പോലീസ് നടപടിയില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പട്ടിരുന്നു.
മാനഭംഗക്കേസിലെ പ്രതിയെ ജനക്കൂട്ടം കൊന്ന സംഭവത്തില്‍ ജയില്‍ മേധാവിയും എസ്പിയും ഉള്‍പ്പടെ അഞ്ചുപേരെ അന്വേഷണ വിധേയമായി നാഗാലാന്‍ഡ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു.
കേസില്‍ വിശദമായ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചു. സംഭവത്തെ നാഗാലാന്‍ഡ് മുഖ്യമന്ത്രി ടി. ആര് സെലിയാങ്ങും ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയും അപലപിച്ചു.
ഫെബ്രുവരി 23നാണ് നാഗാ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് സെയ്ദ് ഫരീദ് ഖാനെതിരെ കേസ് എടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. അതിനിടെ പ്രതിക്കെതിരെ രോഷാകുലരായ 2000ല്‍ അധികം പേര് ദിമാപൂര്‍ ജയിലില്‍ കടന്നുകയറി ഫരീദിനെ മര്‍ദ്ദിച്ചുകൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: