കൊഹിമ(നാഗാലാന്‍ഡ്): മാനഭംഗക്കേസ് പ്രതിയെ ജയിലില്‍നിന്ന് ഇറക്കി നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ എസ്.പിയെയും ജയില്‍ മേധാവിയേയും സസ്പെന്റ് ചെയ്തു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്അധികൃതര് ഉത്തരവിട്ടു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നാഗാലാന്റ്സര്ക്കാരിനോട്റിപ്പോര്ട്ട്തേടിയിരുന്നു.
അക്രമസംഭവങ്ങളില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ഉത്കണ്ഠ രേഖപ്പെടുത്തി. പ്രദേശത്ത്സുരക്ഷാ സംവിധാനങ്ങള്‍ക്കുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും വേണ്ടി വന്നാല്‍ കേന്ദ്ര സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമത്തെക്കുറിച്ച്ഉന്നതതല അന്വേഷണം ആരംഭിച്ചതായി നാഗാലാന്റ്മുഖ്യമന്ത്രി ടി.ആര് സെല്യാങ്അറിയിച്ചു. ഇന്നലെ അര്‍ധ രാത്രിയിലും മന്ത്രിസഭായോഗം ചേര്‍ന്ന്സംസ്ഥാന സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
നാഗാലാന്‍ഡിലെ ദിമാപുരില്‍ വ്യാഴാഴ്ചയാണ് സംഭവം. ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന റാലിക്കുശേഷം വിദ്യാര്‍ഥികളുള്‍പ്പെടെ ക്ഷുഭിതരായ ജനക്കൂട്ടം ജില്ലാ ജയിലിലേക്ക് തള്ളിക്കയറി പ്രതിയെ വലിച്ച് പുറത്തിറക്കി റോഡിലൂടെ വലിച്ചിഴച്ച ശേഷം തല്ലിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: