ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗ കേസിലിലെ പ്രതികളുടെ അഭിഭാഷകര്‍ക്ക് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നോട്ടീസ് അയച്ചു. ഭാരതത്തിന്റെ മകള്‍ എന്ന ഡോക്യുമെന്ററിയില്‍ സ്ത്രീകള്‍ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ബാര്‍ കൗണ്‍സിലിന്റെ നടപടി.
മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് കാട്ടി പ്രതികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ എംഎല് ശര്‍മ, എകെ സിംഗ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കൗണ്‍സില്‍ യോഗം കൂടി അഭിഭാഷകര്‍ക്ക് നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ഇവരുടെ ലൈസന്‍സ് തിരിച്ചുവാങ്ങണമെന്ന് മറ്റ് അഭിഭാഷകര്‍ ആവശ്യപ്പെടുകയും ചെയ്തു.
കേസിലെ പ്രതി മുകേഷ് ശര്‍മയുമായുള്ള അഭിമുഖത്തിന്റെ ഭാഗമായി അഭിഭാഷകരുടെ വാക്കുകളും അതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഭാരതത്തിലുള്ളവര്‍ മികച്ച സംസ്കാരം സ്വന്തമായി ഉണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഭാരത സംസ്കാരത്തില്‍ ഒരു സ്ഥാനവുമില്ലെന്ന് അഭിമുഖത്തിനിടയില്‍ എംഎല് ശര്‍മ വ്യക്തമാക്കുന്നുണ്ട്. എകെ സിംഗും ഈ അഭിപ്രായത്തോട് യോജിക്കുന്ന തരത്തില്‍ അഭിമുഖത്തില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്.
‘നിങ്ങള്‍ മധുരപലഹാരങ്ങള്‍ വഴിയില്‍ വിതറിയാല്‍ എന്താണ് സംഭവിക്കുക. തെരുവ് നായ്ക്കള്‍ വരികയും അവരത് ഭക്ഷിക്കുകയും ചെയ്യും. കൂട്ടമാനഭംഗത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയെ മാതാപിതാക്കള്‍ എന്തിനാണ് രാത്രി ഒരു ആണിനൊപ്പം പുറത്ത് പോവാന്‍ അനുവദിച്ചത്. പെണ്‍കുട്ടി ആരുടെ കൂടെ എപ്പോള്‍ എവിടെ പോവുന്നു എന്നത് അന്വേഷിക്കാനുള്ള ബാധ്യത മാതാപിതാക്കള്‍ക്കല്ലേ എന്നുമായിരുന്നു ശര്‍മയുടെ ചോദ്യം. മതിയായ സുരക്ഷയില്ലാതെ പെണ്‍കുട്ടികള്‍ പുറത്ത് പോയാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്ത് ദിവസമായാണ് തന്റെ അഭിമുഖം സംവിധായിക ലെസ്ലി ഉഡ്വിന് എടുത്തതെന്നും. തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കുന്ന രീതിയില്‍ ഒരു വരി മാത്രമെ അഭിമുഖത്തില്‍ കാണിച്ചിട്ടുള്ളുവെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും നോട്ടീസിനു മറുപടി നല്‍കുമെന്നും ശര്‍മ്മ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: