ന്യൂദല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് നടത്തിയ സാമ്പത്തിക തട്ടിപ്പ് കേന്ദ്ര മനുഷ്യവിഭവ ശേഷി വകുപ്പും അന്വേഷിക്കുന്നു. ടീസ്റ്റ നടത്തുന്ന സന്നദ്ധ സംഘടന സര്‍വ്വ ശിക്ഷാ അഭിയാന് ഫണ്ട് ദുര്‍വിനിയോഗം ചെയ്തത് അന്വേഷിക്കാന്‍ മന്ത്രാലയം ഒരു കമ്മറ്റി രൂപീകരിച്ചു.
ഗുജറാത്ത് കലാപത്തിന് ഇരയായവര്‍ക്ക് സ്മാരകം നിര്‍മ്മിക്കാനെന്ന പേരില്‍ അവര്‍ കോടികള്‍ പിരിച്ചെടുത്ത് തട്ടിയെടുത്തതു സംബന്ധിച്ച കേസില്‍ അന്വേഷണം നടക്കുകയാണ്. അതിനിടെയാണ് മറ്റൊരു തട്ടിപ്പും പുറത്തുവരുന്നത്. വിഭ്യാഭ്യാസാവശ്യങ്ങള്ക്ക് ലഭിച്ച തുക ടീസ്റ്റയുടെ സബ്രംഗ് ട്രസ്റ്റ് ദുരുപയോഗം ചെയ്തെന്നാണ് കേസ്.
സര്‍വ്വ ശിക്ഷാ അഭിയാന് ഫണ്ട് തട്ടിച്ചതു സംബന്ധിച്ച അന്വേഷണത്തിനുള്ള സമിതി അധ്യക്ഷന്‍ സുപ്രീം കോടതി അഭിഭാഷകന് അഭിജിത്ത് ഭട്ടാചാര്ജിയാണ്. ഗുജറാത്ത് കേന്ദ്ര യൂണിവേഴ്സിറ്റി വിസി എസ്എ ബാരി, മനുഷ്യ വിഭവശേഷി മന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന് ഗയാ പ്രസാദ് എന്നിവരാണ് അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: