കോട്ടയം: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിപ്പിച്ചും തല്ലിച്ചതച്ചും കൊലപ്പെടുത്തിയ കേസ് അട്ടിമറിക്കാന്‍ ഡിജിപി: കെ. എസ്. ബാലസുബ്രഹ്മണ്യം ഇടപെട്ടെന്ന് വെളിപ്പെടുത്തല്‍. സംസ്ഥാനത്തെ പോലീസ് മേധാവിക്കെതിരായ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്.
ഡിജിപി ഇടപെട്ടതിനുള്ള തെളിവുകള്‍ ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറുമെന്നും ഇതിന്മേല് നടപടികള്‍ ഉണ്ടായില്ലെങ്കില്‍ തെളിവുകള്‍ മാധ്യമങ്ങളിലൂടെ ജന സമക്ഷം എത്തിക്കുമെന്നും പി.സി.ജോര്‍ജ് പ്രഖ്യാപിച്ചു.
ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസ്സിലെ പ്രതി മുഹമ്മദ് നിസാമിനെ രക്ഷിക്കാന്‍ ഡിജിപി നേരിട്ട് ഇടപെട്ടു. നിസാമിനെ രക്ഷിക്കണമെന്ന് ഡിജിപി ജേക്കബ് ജോബിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യത്തിന് വഴങ്ങാത്തതാണ് ജേക്കബ്ജോബിനെതിരെ നടപടി എടുക്കാന്‍ കാരണം. നിസ്സാമിനെതിരെ കേസ്സില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചത് കമ്മീഷണര്‍ ജേക്കബ് ജോബാണ്.
നിസാമിനെതിരെ കാപ്പ ചുമത്താത്തത് ഡിജിപിയുടെ ഇടപെടല്‍ മൂലമാണെന്നും നിസാമിന്റെ ഭാര്യയ്ക്കെതിരെ കേസ്സെടുക്കാത്തത് ഡിജിപിയുടെ നിര്ദ്ദേശത്തെതുടര്ന്നാണെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു. കേസ് മുക്കാന്‍ നടക്കുന്ന കൊണ്ടുപിടിച്ച ശ്രമങ്ങള്‍ക്കിടെയാണ് ജോര്‍ജ്ജിന്റെ ആരോപണം.
എന്നാല്‍ ജേക്കബ്ബ് ജോബിന് കഌന്‍ ചിറ്റുനല്കാനുള്ള ജോര്‍ജിന്റെ നടപടി ദുരൂഹമാണ്. ജോബും നിസാമിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് വെളിവായിട്ടുണ്ട്. ആ സാഹചര്യത്തില്‍ പല പോലീസ് ഉന്നതരും ചേര്‍ന്നാണ് കേസ് മുക്കാന്‍ ശ്രമിക്കുന്നതെന്നു വേണം കരുതാന്‍.
പി.സി.ജോര്‍ജിന്റെ വെളിപ്പെടുത്തലിനുപിന്നാലെ ഡിജിപിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലതന്നെ രംഗത്തെത്തിയിട്ടുണ്ട്. നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം ഇടപെട്ടതായി കരുതുന്നില്ല, ഡിജിപി നല്കിയ വിശദീകരണത്തില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡിജിപി നല്കിയ വിശദീകരണക്കുറിപ്പില്‍ ഒരു കാരണവശാലും ഈ കേസിലെ പ്രതിയെ രക്ഷിക്കാനുള്ള നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ അത് പൂര്‍ണമായും വിശ്വസിക്കുന്നു. കെ.എസ്. ബാലസുബ്രഹ്മണ്യം എന്ന ഡിജിപിയില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമാണുള്ളത്. ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ കൈയില്‍ തെളിവുണ്ടെങ്കില്‍ അത് കൈമാറുമ്പോള്‍ പരിശോധിക്കും, ചെന്നിത്തല പറഞ്ഞു.
നിസാമിനെതിരെ കാപ്പാ ചുമത്താന്‍ താമസിച്ചുവെന്ന് കഥകള്‍ പ്രചരിപ്പിക്കുകയാണ്. കാപ്പാ കരുതല്‍ തടങ്കലാണ്. ഇപ്പോള്‍ തന്നെ ഈ കേസിലെ പ്രതി കരുതല്‍ തടങ്കലിലാണ്. തടങ്കലില്‍നിന്ന് ജാമ്യം കിട്ടുമ്പോള്‍ മാത്രമേ കാപ്പാ നിലവില്‍ വരികയുള്ളൂ.
കാപ്പാ ചുമത്താന്‍ ചില നടപടി ക്രമങ്ങളുണ്ട്. നിലവില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജില്ലാ കളക്ടര്‍ക്ക് പോലീസ് നല്കി. കോടതി ജാമ്യം കൊടുത്താല്‍ അപ്പോള്‍തന്നെ കാപ്പാ നിലവില്‍ വരും. പ്രതികളായിട്ടുള്ള ആര്‍ക്കും രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാവില്ലെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു.
നോര്‍ത്ത് സോണ്‍ എഡിജിപി ശങ്കര്‍ റെഡ്ഢി ഈ കേസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ പുരോഗതി വിലയിരുത്താനാണ് ഡിജിപി പോയത്. കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സസ്പെന്റ് ചെയ്തത് നടപടി ക്രമങ്ങളുടെ ഭാഗമായാണ്. ചന്ദ്രബോസിന്റെ വസ്ത്രം നല്‍കുകയോ നല്കാതിരിക്കുകയോ ചെയ്യുന്നതിന്റെ ഉത്തരവാദിത്വം പോലീസിനല്ല. പോസ്റ്റ്മോര്‍ട്ടം ചെയ്ത ആശുപത്രിയാണ് അത് ചെയ്യേണ്ടത്,പോലീസിനെ കുറ്റിവിമുക്തമാക്കി ചെന്നിത്തല പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: