ലണ്ടന്‍: നിര്‍ഭയ കേസിലെ മുഖ്യപ്രതിയായ മുകേഷ് സിംഗുമായി നടത്തിയ അഭിമുഖം ഉള്‍പ്പെടുന്ന ഡോക്യുമെന്ററി നിരോധിച്ചതിനാല്‍ ഭാരതത്തില്‍ സംപ്രേഷണം ചെയ്യില്ലെന്ന് ബിബിസി അറിയിച്ചു. വിവാദ അഭിമുഖം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഡോട്ടര്‍ (ഭാരതത്തിന്റെ മകള്‍) എന്ന ഡോക്യുമെന്ററിയാണ് ഭാരതത്തില്‍ വിലക്കിയത്.
വിവാദ ഡോക്കുമെന്ററി അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിനു സംപ്രേഷണം ചെയ്യുമെന്നാണു ബിബിസി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഭാരതത്തിന്റെ എതിര്‍പ്പ് അവഗണിച്ച് ഡോക്യുമെന്ററി ബിബിസി യുകെയില്‍ സംപ്രേഷണം ചെയ്തു. ഭാരത സമയം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അഭിമുഖം ബിബിസി ഫോര്‍ എന്ന ചാനല്‍ സംപ്രേഷണം ചെയ്തത്. എട്ടു മിനിറ്റാണു ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്.
അതിനിടെ നിര്‍ഭയ ഡോക്യുമെന്ററിക്ക് പ്രദര്‍ശനാനുമതി നല്‍കണമെന്ന് നിര്‍ഭയയുടെ പിതാവ് വ്യക്തമാക്കി. നിര്‍ഭയ ഡോക്യമെന്ററി എല്ലാവരും കാണണം. സമൂഹത്തിന് നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ഡോക്യുമെന്ററി. ഡോക്യുമെന്ററിക്ക് എന്തുകൊണ്ടാണ് പ്രദര്‍ശനാനുമതി നിഷേധിച്ചതെന്ന് മനസിലാകുന്നില്ല.
ശരി തെറ്റെന്താണെന്ന് നമ്മുടെ ആണ്മക്കള്ക്ക് പറഞ്ഞുകൊടുത്തില്ലെങ്കില് എങ്ങനെയാണ് പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ സാധിക്കുക. ജയിലിനുള്ളിലായിട്ടും ഇത്തരത്തില്‍ സംസാരിക്കുന്ന ഒരാള്‍ സ്വതന്ത്രനായാല്‍ എന്തായാരിക്കും സ്ഥിതിയെന്നും നിര്‍ഭയയുടെ പിതാവ് ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: