കൊച്ചി: സോളാര്‍ തട്ടിപ്പു കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ഉപയോഗിക്കുന്ന തുകയുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഡിവിഷന് ബഞ്ച് തള്ളി. 33 തട്ടിപ്പു കേസുകളില്‍ മൂന്നെണ്ണം മാത്രമാണ് ഒത്തുതീര്‍പ്പാക്കിയത്. മറ്റ് 30 കേസുകളില്‍ വിചാരണ ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാരനടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാരുടെ ആവശ്യപ്രകാരമാണ് കമ്മീഷനെ നിയമിച്ചത്. കമ്മീഷന് ഇപ്പോള്‍ വിഷയം പരിഗണിക്കുകയാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. കീഴ്ക്കോടതിയില്‍ തട്ടിപ്പുകേസുകളെ സംബന്ധിച്ച് വിചാരണ ആരംഭിച്ച ഈ സമയത്ത് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു കോടതി പറഞ്ഞത്.
കാര്യക്ഷമമായ വിചാരണയിലൂടെ കൂടുതല്‍ കക്ഷികളുടെ മൊഴികള്‍ ലഭിക്കുമെന്നതിനാല്‍ ഈ ഘട്ടത്തില്‍ ഇടപെട്ടാല്‍ അത് വിചാരണയെ ബാധിക്കുമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം.ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന് ബഞ്ച് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: