കോഴിക്കോട്: ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് തോട്ടഭൂമി വിറ്റഴിക്കുകയോ തുണ്ടുവല്ക്കരിക്കുകയോ ചെയ്യുന്നതിനെതിരെ എടുത്ത സുപ്രധാന നടപടി സെക്രട്ടറിയുടെ സ്ഥാനചലനത്തിന്് കാരണമായി. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി പി. മേരിക്കുട്ടി ഐഎഎസിനെ പാലക്കാട് ജില്ലാ കലക്ടറായാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സ്ഥാനചലനത്തിന് തൊട്ടുമുമ്പാണ് ഇവര്‍ സുപ്രധാനമായ ഉത്തരവിറക്കിയത്.
2015 ഫെബ്രുവരി 13 ന് പുറപ്പെടുവിച്ച ഹൈക്കോടതി വിധിന്യായം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് സെക്രട്ടറി പ്രത്യേക താല്‍പ്പര്യമെടുത്ത് ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി തര്‍ക്കങ്ങളില്‍ സംസ്ഥാനത്തിന്റെ വിശാല താല്‍പ്പര്യം പരിഗണിച്ച് ഇവര്‍ ശക്തമായ നിലപാടെടുത്തിരുന്നു. തോട്ടമുടമകളുടെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിച്ചുകൊണ്ടിരുന്ന സംസ്ഥാന, ജില്ലാ, താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളുടെ നിലപാടുകളില്‍ ഇവര്‍ ചുമതലയേറ്റതിനു ശേഷം കാര്യമായ മാറ്റമാണുണ്ടായത്. ഉത്തരവ് നടപ്പിലാക്കുന്നതിന്റെ തുടര്‍ച്ചയായി ലാന്‍ഡ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഉത്തരവിനെക്കുറിച്ച് ബോധവല്‍ക്കരണവും ഫീല്‍ഡ് പരിശോധനയും നടത്തണമെന്ന് സെക്രട്ടറി നിഷ്കര്‍ഷിച്ചിരുന്നു. ഇതിനകം തരംമാറ്റിയ ഭൂമി കണ്ടെത്തുന്നതിനാണ് ഫീല്‍ഡ് പരിശോധന നടത്താന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ എല്ലാ ഭൂമിയും കേരള ഭൂപരിഷ്കരണത്തിന്റെ പരിഗണനയിലാണെന്ന കാര്യം സൂചിപ്പിച്ച ഹൈക്കോടതി വിധിയും മുന്‍കാല ലാന്‍ഡ് ബോര്‍ഡ് നിലപാടുകളെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. നിയമം നടപ്പിലാക്കണമെന്ന ഉറച്ച തീരുമാനമാണ് സെക്രട്ടറിയുടെ സ്ഥാനചലനത്തിന് ഇടയാക്കിയിരിക്കുന്നത്. ഉത്തരവ് നടപ്പിലാക്കുന്നതിലൂടെ ഭൂമി നഷ്ടപ്പെടുന്ന നിക്ഷിപ്ത താല്‍പ്പര്യക്കാരുടെ സമ്മര്‍ദ്ദമാണ് സ്ഥാന ചലനത്തിന് പിന്നിലെന്ന് പറയപ്പെടുന്നു.
പ്ലാന്റേഷന്, വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം, ചാരിറ്റബിള്‍ സംഘടനകള്‍ എന്നിവയ്ക്ക് ഇളവ് നല്കിയ ഭൂമി തരം മാറ്റിയിട്ടുണ്ടെങ്കില്‍ അത്തരം തരംമാറ്റിയ ഭൂമിയുടെ വിസ്തീര്‍ണ്ണം കണക്കാക്കി സീലിംഗ് പരിധിയിലധികം വരുന്ന ഭൂമിയെ സെക്ഷന്‍ 87 പ്രകാരം മിച്ചഭൂമിയായി പ്രഖ്യാപിക്കുമെന്ന സുപ്രധാന ഉത്തരവാണ് ഫെബ്രുവരി 25 ന് പുറത്തിറക്കിയത്. ഇതനുസരിച്ച് നടപടികളെടുക്കാന്‍ അതത് ലാന്‍ഡ് ബോര്‍ഡുകളെ ഉത്തരവിലൂടെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിയമം നടപ്പിലാക്കുമ്പോള്‍ ഇളവു നല്കിയ ഭൂമിയുടെ നിലവിലെ അവസ്ഥ മാത്രം പരിഗണിച്ചാല്‍ മതിയാകുമെന്നും ഉടമസ്ഥത പരിഗണിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. ഏത് സംരംഭത്തിനാണ് ഇളവ് അനുവദിച്ചത് ആ സംരംഭത്തിന് മാത്രമേ ഇളവു തുടരാന്‍ കഴിയൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: