പെരുമ്പാവൂര്‍: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുടിക്കല്‍ സ്വദേശി സജാത് നല്കിയ കേസ് കെട്ടിച്ചമച്ചതെന്ന് മുഖ്യപ്രതി സരിത.എസ്.നായര്‍. ഈ കേസിന്റെ വിചാരണയ്ക്കായി പെരുമ്പാവൂര്‍ കോടതിയിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം പറഞ്ഞത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിട്ടായിരുന്നു സരിതയുടെ വെളിപ്പെടുത്തല്‍. ഇന്നലെ രാവിലെ അഭിഭാഷകനൊന്നിച്ചാണ് സരിത പെരുമ്പാവൂര്‍ കോടതിയില്‍ എത്തിയത്.
തമിഴ്നാട്ടില്‍ നിന്നും കാറ്റാടിപ്പാടം വാങ്ങിനല്‍കാമെന്ന് പറഞ്ഞ് മുടിക്കല്‍ സ്വദേശി സജാതില് നിന്നും 40ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. എന്നാല്‍ ടീം സോളാര്‍ കമ്പനി ആറ് ലക്ഷം മാത്രമാണ് സജാതില് നിന്നും വാങ്ങിയത്. ഇതിന് മൂന്ന് മാസത്തെ പലിശസഹിതം 7.80ലക്ഷം രൂപ സജാതിന് നല്കി. ബാക്കി തുകയ്ക്ക് ടീം സോളാര്‍ കമ്പനിയോ, താനോ ഉത്തരവാദിയല്ല. ബാക്കി പണത്തിന് ബിജുരാധാകൃഷ്ണനാണ് ഉത്തരവാദി, സരിത വ്യക്തമാക്കി.
സജാത് നല്‍കിയിരിക്കുന്നത് കെട്ടിചമച്ച കേസാണ്. അതിനാല്‍ തന്നെ ഒത്തുതീര്‍പ്പിന് തയ്യാറല്ല. എന്നാല്‍, കേസ് ഒത്തുതീര്പ്പാക്കാത്തതിനാല് ഭീഷണിവരെ ഉയരുന്നുണ്ടെന്നും സരിത വ്യക്തമാക്കി. ഇതിനെതിരെ എസ്പിക്ക് പരാതി നല്‍കിയതായും സരിത പറഞ്ഞു. സജാത് കേസ് നല്കിയയത് തെറ്റല്ല. എന്നാല്‍, തെറ്റായ കാര്യങ്ങളാണ് കേസിലുള്ളത്. കോടതിയെ ബഹുമാനിക്കുന്നതിനാലാണ് കൃത്യമായി കോടതിയില്‍ ഹാജരാകുന്നതെന്നും സരിത.എസ്.നായര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: