വാഷിംങ്ടണ്‍: ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട് കഴിയുന്ന സ്ത്രീ അവസാന ആഗ്രഹമായി ആവശ്യപ്പെട്ടത് ഇഷ്ടവിഭവങ്ങള്‍ കഴിക്കാന്‍. അതും കുറച്ചൊന്നുമല്ല, 14 ഓളം വിഭവങ്ങള്‍. യുഎസ് ജോര്‍ജിയ സ്വദേശിയായ കെല്ലി റെനീ ഗിസ്സെന്ഡനെര് (46) എന്ന സ്ത്രീ തടവുകാരിയുടെ ആവശ്യമാണ് അധികൃതരെപ്പോലും ആശ്ചര്യപ്പെടുത്തിയത്. യുഎസില്‍ കൊലപാതക കുറ്റത്തിനു വധശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട ഏക സ്ത്രീ കൂടിയാണ് കെല്ലി.
ചീസ് ബര്‍ഗറില്‍ തുടങ്ങി ബട്ടര്‍മില്‍ക് ലെമണെയ്ഡ്, സലാഡ് വിത്ത് ബോയില്‍ഡ് എഗ്ഗ്, ടൊമാറ്റോസ്, ഒണിയണ്സ്, കാരറ്റ്സ്, ചീസ് ആന്‍ഡ് ബട്ടര്‍മില്‍ക്ക് ഡ്രസ്സിംങ്, ഫ്രൈസ്, കോണ്‍ബ്രഡ്, ചെറി വാനില ഐസ്ക്രീം തുടങ്ങി ഭക്ഷണങ്ങളുടെ ഒരു വലിയ ലിസ്റ്റ് തന്നെയാണ് കെല്ലി നല്‍കിയിരിക്കുന്നത്.
കാമുകന് ഗ്രിഗറി ഓവമുമായി ചേര്‍ന്ന് 1997ല്‍ ഭര്‍ത്താവ് ഡഗ്ലസ് ഗിസ്സെന്ഡനെറിനെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന കുറ്റത്തിലാണ് ഇവരെ വധശിക്ഷയ്ക്കു വിധിച്ചിരിക്കുന്നത്. ഭര്‍ത്താവിന്റെ ഇന്‍ഷുറന്‍സ് തുക മേടിച്ച് കാമുകനൊപ്പം സുഖമായി ജീവിക്കുന്നതിനായി ഇയാളെ വനമേഖലയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ പിന്നീടാണ് ഗിസ്സെന്ഡനെര് ഒരു ഇന്‍ഷുറന്‍സ് പോളിസ് പോലുമെടുത്തിരുന്നില്ലെന്ന സത്യം കെല്ലി തിരിച്ചറിഞ്ഞത്.
കേസന്വേഷണത്തില്‍ ഇരുവരും കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎസ് കോടതി കെല്ലിയ്ക്ക് വധശിക്ഷയും ഗ്രിഗറിയ്ക്ക് 25 വര്‍ഷത്തെ തടവും വിധിച്ചു. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 2014ല്‍ കെല്ലി അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: