കോട്ടയം: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ ആഡംബര കാറിടിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ കേസില്‍ മാധ്യമങ്ങള്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
നിസാമിന്റെ കേസില്‍ സര്‍ക്കാര്‍ എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ചന്ദ്രബോസ് വധക്കേസില്‍ നിസ്സാമിന് പരമാവധി ശിക്ഷ കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ചില മാധ്യമങ്ങള്‍ മനപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തന്റെ ആഡംബര വാഹനത്തിന് ഗേറ്റ് തുറന്നു കൊടുക്കാത്തതില്‍ അരിശം പൂണ്ടാണ് നിസാം സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ചത്. പിന്നീട് ആശുപത്രിയില്‍ ചന്ദ്രബോസ് മരിക്കുകയും ചെയ്തു. വളരെയധികം ആരോപണങ്ങളാണ് നിസാമിനെ സംരക്ഷിക്കുന്നതായി പോലീസിനെതിരെയും മറ്റും ഉണ്ടായത്.
നിസാമിനെ രഹസ്യമായി ചോദ്യം ചെയ്ത മുന്‍ സിറ്റി പോലീസ് ജേക്കബ് ജോബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: