കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് കൊക്കെയിന്‍ പിടികൂടിയ കേസിലെ പ്രതി രേഷ്മ രംഗസ്വാമി പോലീസിനെതിരെ രംഗത്ത്. പോലീസ് ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിനിടെ പോലീസ് തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ ബലമായി കൊക്കെയിന്‍ തിരുകി വയ്ക്കുകയായിരുന്നെന്നാണ് രേഷ്മയുടെ ആരോപണം.
കേസില്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് രേഷ്മയുടെ അഭിഭാഷകന് പോലീസിനെതിരേ രംഗത്തുവന്നത്. ഉന്നതരെ രക്ഷിക്കാന്‍ പോലീസ് രേഷ്മയെ ബലിയാടാക്കുകകയാണെന്നും രേഷ്മ ആരോപിച്ചു. നേരത്തെ കൊക്കെയ്ന്‍ കേസില്‍ യുവനടന് ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പ്രതികളും ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് ഇവരുടെ രക്തപരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളാരും കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്.
സിനിമാതാരം ഷൈന്‍ ടോം ചാക്കോയ്ക്കൊപ്പമാണ് തമിഴ്നാട് സ്വദേശിനിയും മോഡലുമായ രേഷ്മ പിടിയിലായത്. ഇവരില്‍ നിന്നും 10 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തിരുന്നു. ഇതില്‍ കണ്ടെടുത്തത് കൊക്കെയ്ന്‍ തന്നെയാണ് എന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
എന്നാല്‍ പിടിയിലായ അഞ്ചു പ്രതികളും കൊക്കെയിന്‍ ഉപയോഗിച്ചിരുന്നില്ലെന്ന് ഇന്നലെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാക്കനാട് കെമിക്കല്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഈ റിപ്പോര്‍ട്ട് എറണാകുളം സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: