രാമേശ്വരം: സമുദ്രാതിര്്ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ച് 43 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ 10 ബോട്ടുകളും സേന പിടിച്ചെടുത്തു. നെടുഞ്ചിവ്, മുല്ലയ്തീവ് മേഖലകളില്‍ മല്‍സ്യബന്ധനം നടത്തിയവരെയാണ് അറസ്റ്റ് ചെയ്തത്.
ശ്രീലങ്കന്‍ മല്‍സ്യത്തൊഴിലാളികളാണ് ഇവരെ കുറിച്ച് നാവിക സേനയെ വിവരമറിയിച്ചത്. ഇന്ത്യന്‍ മല്സ്യതൊഴിലാളികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ലങ്കന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് പരുക്കേറ്റിരുന്നു.
ഇതേ തുടര്‍ന്നാണ് 43 മല്‍സ്യത്തൊഴിലാളികളും ആറു ബോട്ടുകളും അടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. പരുക്കേറ്റ ശ്രീലങ്കന്‍ മല്‍സ്യത്തൊഴിലാളികളെ ജാഫ്നയിലേക്ക് കൊണ്ടുപോയി.
ശ്രീലങ്കയില്‍ പുതിയ ഗവണ്മെന്റ് അധികാരത്തിലേറിയ ശേഷം രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കടക്കുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നു.
മാര്‍ച്ച് അഞ്ചിന് ഇന്ത്യയും ശ്രീലങ്കയുമായി നടത്താനിരുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്നത്തെപ്പറ്റിയുള്ള ചര്‍ച്ച മാറ്റി വച്ചതായി ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: