കൊച്ചി: മാതാ അമൃതാനന്ദമയി മഠത്തിനെതിരെയുള്ള കുപ്രചരണങ്ങള്‍ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് സംവിധായകന് മേജര്‍ രവി. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം രചിച്ച ഗെയ്ല് ട്രെഡ്വെല്, ശുദ്ധഭ്രാന്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗെയ്ലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടത്തണമെന്നും മേജര്‍ രവി പറഞ്ഞു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു. നടന് കൊല്ലം തുളസി ആദ്യപ്രതി ഏറ്റുവാങ്ങി. അമൃതാനന്ദമയിയുടെ കൂടെ ഇരുപത് വര്‍ഷം ശിഷ്യയായി ഗെയ്ല് കഴിഞ്ഞതാണ് അവരുടെ പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നതിന് ഏറ്റവും വലിയ തെളിവെന്ന് മാര്‍ ക്രിസോസ്റ്റം അഭിപ്രായപ്പെട്ടു.
സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജന്മഭൂമി എം.ഡി എം. രാധാകൃഷ്ണന്, ആര്. സഞ്ജയന്, വി. രാജേന്ദ്രന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ഗ്രന്ഥകര്‍ത്താവ് മുരളി പാറപ്പുറം മറുപടി പ്രസംഗം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: