കൊച്ചി: ഭക്ഷ്യസംസ്കരണം, കൈത്തറി, റബര്‍, മര അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍, ആയുര്‍വേദം, ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്സ്, ബാംബു, കരകൗശലം എന്നീ വ്യവസായങ്ങള്‍ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുമ്പോള്‍ അവയെ ഉദ്ധരിക്കാനെന്ന പേരില്‍ വ്യാവസായവകുപ്പിന്റെ ബിസിനസ്സ് മാമാങ്കം.
വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഫിക്കി, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്, കിന്‍ഫ്ര, കെഎസ്ഐഡിസി, സിഡ്കോ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന മൂന്നു ദിവസത്തെ മീറ്റ് ആര്ഭാടമാക്കാന് സര്‍ക്കാര്‍ മിഷണറികള്‍ രംഗത്തുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 352 ബയര്‍മാരും 17 വിദേശരാജ്യങ്ങളില്‍ നിന്നായി 116 ബയര്‍മാരും അടക്കം 468 ഇടപാടുകാരാണ് മീറ്റില്‍ പങ്കെടുക്കാനെത്തിയത്.
ത്രിദിന ബിസിനസ് ടു ബിസിനസ് മീറ്റ് എന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എറണാകുളത്ത് ലേ മെറിഡിയന് ഹോട്ടലില്‍ നിര്‍വ്വഹിച്ചു. ചെറുകിട, ഇടത്തര വ്യവസായങ്ങള്‍ക്ക് വേണ്ടിയാണ് മീറ്റ് സംഘടിപ്പിച്ചരിക്കുന്നതെന്ന മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ റബ്ബര്‍, ഭക്ഷ്യസംസ്ക്കരണ, കൈത്തറി വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. വിദേശങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വിപണനം ചെയുന്നതിനുമുള്ള അവസരമാണ് ബിസിനസ് ടു ബിസിനസ് മീറ്റെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനത്തില് 80 ശതമാനം സംഭാവന ചെയ്യുന്നത് ചെറുകിട, ഇടത്തര വ്യവസായങ്ങളാണ് എന്നിരിക്കെ ഇവയുടെ വളര്‍ച്ചക്ക് വേണ്ടിയുള്ള സര്‍ക്കാര്‍ നടപടികള്‍ ചുവപ്പ് നാടയിലാണ്. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ വിദ്യാര്‍ത്ഥി സംരംഭക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത് പരമ്പാരാഗത തൊഴില്‍ മേഖലയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചിരിക്കുകയാണ്.
പട്ടികജാതി, വര്‍ഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ സംരംഭകത്വത്തിലേക്ക് നയിക്കാനുള്ള മാര്‍ഗനിര്‍ദേശക പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. പദ്ധതികള്‍ ആരംഭിക്കാനാഗ്രഹിക്കുന്നവരെ ബന്ധപ്പെട്ടവകുപ്പുകള്‍ നിരുത്സാഹപ്പെടുത്തുന്നതായാണ് ഈ മേഖലയിലുള്ളവരുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ ആര്‍ക്ക് വേണ്ടിയാണ് ബിസിനസ്സ് മീറ്റ് നടത്തുന്നതെന്ന് സംശയമുയരുന്നുണ്ട്.
ചെറുകിട, ഇടത്തര വ്യവസായങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിഷ്ക്കാസിതമാകുന്ന അവസ്ഥയും, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താന്‍ കഴിയാതിരിക്കുകയും, വൈദ്യുതി, കുടിവെള്ള ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ ഉല്‍പ്പാദനമേഖലയില്‍ ചെലവ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍, കൂടുതല്‍ തൊഴിലവസരങ്ങളും ദേശീയ, രാജ്യാന്തരതലത്തില്‍ വിപണനശൃംഖലയും ലക്ഷ്യമിട്ട് ബിസിനസ് ടു ബിസിനസ് മീറ്റ് നടത്തുന്നു എന്നത് തന്നെ തട്ടിപ്പാണ്. പീഡിത വ്യവസായ യൂണിറ്റുകളുടെ വാക്താക്കളെ മീറ്റില്‍ പങ്കെടുപ്പിക്കുന്നതില്‍ വ്യവസായ വകുപ്പ് വേണ്ടത്ര ശുഷ്കാന്തി കാണിച്ചതുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: