കോട്ടയം: ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യമാണ് യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. കേരളത്തിന്റെ സാമ്പത്തികസ്ഥിതി നിശ്ചയിക്കുന്ന ബജറ്റ് അവതരിപ്പിക്കുന്നത് കൈക്കൂലിക്കേസിലെ പ്രതിയാണ്. ഇവരെപോലെയുള്ളവര്‍ ബജറ്റിനെ വിലപേശി പണമുണ്ടാക്കാനുള്ള കച്ചവടമാക്കിയെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് നാല് വര്‍ഷം കൊണ്ട് നല്‍കിയത് ശൂന്യത മാത്രമാണ്. മാഫിയകള്‍ക്ക് വേണ്ടി ഭരിക്കുന്ന സര്‍ക്കാരാണിതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ വിഭാഗീയത തൊട്ടുതീണ്ടാത്ത പാര്‍ട്ടിയാണ്.
സോളാര്‍ സമരം വിജയകരമായിരുന്നു അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ കൂറേക്കൂടി നേട്ടം ഉണ്ടാക്കാമായിരുന്നു. ആരെയെങ്കിലും കൂട്ടുപിടിച്ച് ഭരണം നടത്താന്‍ സിപിഐ യെ കിട്ടില്ല. മുന്നണി വിട്ടുപോയവര്‍ ജീര്‍ണിച്ചുകൊണ്ടിരിക്കുന്ന മുന്നണിയിലേക്കാണ് പോയതെന്നും, അവര്‍ പുനശ്ചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: