കല്‍പ്പറ്റ: രാഷ്ട്രീയപ്പാര്‍ട്ടി ഓഫീസുകള്‍ ജനാശ്രയകേന്ദ്രങ്ങളായി മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വി. മുരളീധരന്. ഭാരതീയ ജനതാപാര്‍ട്ടിയുടെ വയനാട് ജില്ലാകാര്യാലയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് അരികിലാണ് കാര്യാലയം നിര്‍മ്മിക്കുന്നത്.
കേരളത്തില്‍ വിവിധ സംഘടനകളുടെ പാര്ട്ടിഓഫീസുകളെ ജനങ്ങള്‍ ഭയക്കുകയാണ്. എകെജി സെന്ററില്‍ പ്രവേശിക്കന്‍ സാധാരണക്കാര്‍ക്ക് ഭയമാണ്. കോണ്‍ഗ്രസ് ഓഫീസുകളുടെ സ്ഥിതിയും വിഭിന്നമല്ല. ഓഫീസ് ജീവനക്കാരിയെ മൃഗീയമായി കൊലപെടുത്തിയതും കോണ്‍ഗ്രസ് ഓഫീസിനകത്തുവെച്ചുതന്നെയാണ്.
രാജ്യത്തെ ബിജെപി ഓഫീസുകള്‍ സാധാരണക്കാരുടെ അഭയവും അവര്‍ക്കായുള്ള സേവന കേന്ദ്രവുമാണ്. മുരളീധരന് പറഞ്ഞു. ഇടതുപക്ഷം വന്‍തുക ഉപയോഗിച്ച് പടുത്തുയര്‍ത്തിയ പല പാര്‍ട്ടി ഓഫീസുകളും ഇന്ന് ആളില്ലാ സ്ഥാപനങ്ങളാണ്. പശ്ചിമബംഗാളില്‍ ഒരുഗ്രാമം ഒന്നാകെ ബിജെപിയില്‍ ചേര്‍ന്നു. അവിടുത്തെ സിപിഎം ഓഫീസില്‍ ഇന്ന് ബിജെപി പതാക പാറുകയാണ്. ഇത്തരത്തിലുള്ള നിരവധി ഓഫീസുകള്‍ ഇന്ന് രാജ്യത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷക്കൊത്താണ് ഭരണം നടത്തുന്നത്. മത്സ്യബന്ധന തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോര്‍ട്ടു നല്കിയ മീനാകുമാരി കമ്മീഷനെ നിയമിച്ചത് യുപിഎ സര്‍ക്കാരാണ്. റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് മോദിയുടെ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. എന്നിട്ടും പ്രതിപക്ഷം ബഹളംവെക്കുന്നു. നരേന്ദ്രമോദിയെ എതിര്‍ക്കാന്‍ ഒരു ആയുധവുമില്ലാത്ത പ്രതിപക്ഷം ഇല്ലാത്ത ആരോപണങ്ങള്‍ കുത്തിപ്പൊക്കുകയാണ്. 2013 ജനുവരി മാസത്തിലാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് ചില കപ്പലുകള്‍ക്ക് അനുമതി നല്‍കിയത്. വിഴിഞ്ഞം പദ്ധതിയുടെ കാര്യവും വിഭിന്നമല്ല.
എട്ട് ഭരണപക്ഷ എംപിമാര്‍ സംസ്ഥാനത്തുണ്ടായിരുന്നപ്പോള്‍ ഒന്നും മിണ്ടിയില്ല. ബിജെപി സര്‍ക്കാര്‍ പദ്ധതിക്ക് 800 കോടി അനുവദിച്ചപ്പോള്‍ ബഹളംവെക്കുന്നു. ഇത് ഇരട്ടത്താപ്പാണ്. വയനാട് മെഡിക്കല്‍കോളേജിന്റെ കാര്യവും ഇതുതന്നെ. സ്വകാര്യ മേഖലയിലെ സമാനസ്ഥാപനങ്ങള്ക്കുവേണ്ടിയാണ് ജില്ലയിലെ ചില ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷേപമുണ്ട്. മുരളീധരന് പറഞ്ഞു.
ബിജെപി ജില്ലാപ്രസിഡണ്ട് കെ.സദാനന്ദന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പി.ജി. ആനന്ദ്കുമാര്‍, പി.സി. മോഹനന് മാസ്റ്റര്‍, പള്ളിയറ രാമന്, കൂട്ടാറ ദാമോദരന്‍, ടി.എ. മാനു, സി.എ. കുഞ്ഞിരാമന്, മോഹനന് ചന്ദ്രഗിരി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: