കൊച്ചി: വിഴിഞ്ഞം തുറമുഖത്തിന്റെ പേരില്‍ കമ്മീഷന് പറ്റാനുള്ള ശ്രമമാണ് സംസ്ഥാനസര്‍ക്കാരിലെ ചിലര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ കമ്മീഷന് ഏജന്റുമാരായി മാറിയിരിക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനനുവദിച്ച പല പദ്ധതികളും കേരളസര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും മുരളീധരന് കുറ്റപ്പെടുത്തി.
കൊച്ചിന് ഷിപ്പ്യാര്ഡ്, ഫാക്ട്, മെട്രോ റെയില്‍, വിഴിഞ്ഞം തുറമുഖം തുടങ്ങിയ പദ്ധതികള്‍ക്ക് മോദിസര്‍ക്കാര്‍ ഉദാരമായ സഹായമാണ് നല്‍കിയത്, മുരളീധരന് ചൂണ്ടിക്കാട്ടി. എസ്ആര്‍പി സംസ്ഥാന പ്രതിനിധിസഭ കൊച്ചിയില്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് റെയില്‍വേ വികസനത്തിന് ഒട്ടേറെ തടസങ്ങളുണ്ട്. വൈദ്യുതീകരണം, പുതിയ ട്രാക്ക്, പുതിയ ട്രെയിനുകള്‍ എന്നിവയാണ് േകരളത്തിനാവശ്യം. യുപിഎ സര്‍ക്കാരിന്റെ കഴിഞ്ഞ പത്തുവര്‍ഷവും കേരളത്തിന്റെ റെയില്‍വേ വികസനം അവഗണിക്കുകയായിരുന്നു. 25 വര്‍ഷമായി പരിഗണനയിലുള്ള ശബരിപാത ഈ അവഗണനയുടെ ഉദാഹരണമാണ്. മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഐഐടിക്കും എയിംസിനും സ്ഥലം ഏറ്റെടുത്തു കൈമാറാന്‍ സംസ്ഥാനം ഇതുവരെ തയ്യാറായിട്ടില്ല.
കോര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് മോദിസര്ക്കാരിന്റേതെന്ന ആരോപണം ശരിയല്ല. വര്‍ഷങ്ങളായി വന്‍കിട കോര്‍പ്പറേറ്റുകള്‍ നടത്തുന്ന രേഖചോര്‍ത്തല്‍ പിടികൂടിയത് ഈ സര്‍ക്കാരാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി.
മത്സ്യബന്ധനമേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മീനാകുമാരി കമ്മീഷനെ നിയോഗിച്ചത് മുന്‍ യുപിഎ സര്‍ക്കാരാണ്. റിപ്പോര്‍ട്ട് നടപ്പാക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ല.
കെ.എം. മാണിക്കെതിരെ സിപിഎം നടത്തുന്നത് അഡ്ജസ്റ്റ്മെന്റ് സമരമാണ്. കേരളത്തില്‍ ബദല്‍ രാഷ്ട്രീയശക്തിയായി ബിജെപി കരുത്താര്‍ജിക്കുമെന്നും മുരളീധരന് പറഞ്ഞു.
കെ.എന്‍. രാധാകൃഷ്ണന്, എ.വി. താമരാക്ഷന്‍, ഡോ.വി. സുദര്ശനന്, എ.എം. ഭക്തവത്സലന്, സുരേഷ് വേലായുധന്, പി. ഉണ്ണി, കെ.കെ. കൃഷ്ണന്, വിനോദ്കണ്ണന്, സുരേഷ് കൂനമ്പായിക്കുളം തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: