ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ചുള്ള കലശചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും. വൈകീട്ട് ദീപാരാധനക്ക് ശേഷം ഗണപതി പൂജനടത്തി ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍നമ്പൂതിരിപ്പാട്, ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന്നമ്പൂതിരിപ്പാടിന് പവിത്രവും, കൂറയും നല്കി ആചാര്യവരണത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും.
തുടര്‍ന്ന് വെള്ളത്തിലും, പാലിലും കഴുകിയെടുത്ത ധാന്യങ്ങള്‍ 16-വെള്ളിപാളികയിലിട്ട് മുളയിടല്‍ ചടങ്ങ് നടത്തും. ദിവസവും മൂന്നു നേരവും ഓതിക്കന്മാര് പൂജനടത്തിയ ധാന്യ വെള്ളിപാളിക, ബ്രഹ്മകലശത്തിന് തലേനാള്‍ കൂത്തമ്പലത്തില്‍ നിരത്തിയിട്ടുള്ള 1001-കലശകുടങ്ങളിലെ 26-സ്വര്ണ്ണകലശ കുടങ്ങള്‍ക്ക് ചുറ്റുമായി നിരത്തും. 28-ന് നാലമ്പലത്തിനകത്തെ നമസ്ക്കാര മണ്ഡപത്തില്‍ തത്വകലശഹോമവും, തത്വ കലശാഭിഷേകവും നടക്കും.
ഒന്നാംതിയ്യതി രാവിലെ പന്തീരടീപൂജകള്‍ പതിവിലും നേരത്തെ നടത്തി പാണികൊട്ടി സഹസ്രകലശ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചപൂജക്ക് മുമ്പായി വാദ്യഘോഷ ങ്ങളുടെ അകമ്പടിയോടെ കൂത്തമ്പലത്തില്‍ നിന്ന് പ്രദക്ഷിണമായി വന്ന് നാലമ്പലത്തില്‍ പ്രവേശിച്ച ബ്രഹ്മകലശം, ക്ഷേത്രംതന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് ദേവന് അഭിഷേകം ചെയ്യു ന്നതോടെ കലശചടങ്ങുകള്‍ക്ക് പരിസാപ്തിയായി.
2-ാം തിയ്യതിരാവിലെ ക്ഷേത്രത്തില്‍ ആനയില്ലാ ശീവേലിയും, വൈകീട്ട് മൂന്നുമണിക്ക് ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടവും നടക്കും. രാത്രി കുംഭമാസത്തിലെ പൂയ്യംനാളില്‍ സ്വര്‍ണ്ണകൊടിമരത്തില്‍ സപ്തവര്‍ണ്ണകൊടി ഉയര്‍ത്തുന്നതോടെ ഉത്സവങ്ങളുടെ ഉത്സവമായ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് തുടക്കമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: