തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് തീവ്രവാദബന്ധമുള്ളവര്‍ തലസ്ഥാന നഗരിയില്‍ ചേക്കേറിയതായി സൂചന. നഗരത്തിലെ ഫഌറ്റുകളും ആഡംബര വീടുകളും വാടകയ്ക്കെടുത്താണ് മറുനാടന്‍ ക്രിമിനലുകളുടെ വാസം. മയക്കുമരുന്ന്, കള്ളനോട്ട്, സെക്സ് റാക്കറ്റ് ബന്ധമുള്ള ഇത്തരക്കാര്‍ നഗരത്തില്‍ ഹൃദയഭാഗങ്ങളില്‍ സൈ്വര്യവിഹാരം നടത്തിയിട്ടും പോലീസിന് ഇവരെക്കുറിച്ച് യാതൊരു വിവരങ്ങളുമില്ല. ആന്ധ്ര, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തിരുവനന്തപുരം ജില്ലയുടെ നഗരപ്രദേശങ്ങളിലും ചില ഗ്രാമീണ മേഖലകളിലും തമ്പടിച്ചിരിക്കുന്നത്.
വ്യാജമേല്‍വിലാസങ്ങളില്‍ നിര്‍മ്മിച്ചെടുക്കുന്ന പാസ്പോര്‍ട്ട്, തിരിച്ചറിയില്‍ കാര്‍ഡ്, പാന്‍കാര്‍ഡ് മുതലായവ തിരിച്ചറിയില്‍ രേഖയായി നല്കി തലസ്ഥാനത്ത് താമസിക്കുന്ന അന്യ ദേശക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ കണ്ടുപിടിക്കാനും സാധിക്കാറില്ല. ജില്ലയില്‍ അടുത്തകാലത്ത് പിടിയിലായ മയക്കുമരുന്ന് കടത്ത്, മോഷണം തുടങ്ങിയവയിലേര്പ്പെട്ട അന്യസംസ്ഥാനക്കാരുടെ മേല്‍വിലാസങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. പലകേസ്സുകളിലും ജാമ്യത്തിലിറങ്ങി മുങ്ങുന്ന മറുനാടന്‍ കുറ്റവാളികളെ പിന്നീട് കണ്ടുപിടിക്കാന്‍ പോലീസിന് കഴിയാറില്ല.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് ആദ്യം ഒറ്റയ്ക്ക് നഗരത്തിലെത്തുന്ന തീവ്രവാദ ബന്ധമുള്ളവര്‍ താമസിക്കാന്‍ സൗകര്യ ഏര്‍പ്പാടാക്കിയശേഷം പ്രദേശത്ത് ചുരുങ്ങിയകാലം കൊണ്ട് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കും. അതിനുശേഷം ഇയാള്‍ ബന്ധുക്കളെന്ന വ്യാജേന സംഘത്തിലുള്ളവരെ വാടകക്കെടുത്ത് ഫഌറ്റിലേക്ക് എത്തിക്കും. സംഘാംഗങ്ങളെത്തിക്കഴിഞ്ഞാല് വ്യാജ തിരിച്ചറില്‍ രേഖ നല്കി ഫഌറ്റ് വാടകയ്ക്കെടുത്തയാള്‍ മുങ്ങുകയാണ് പതിവ്. തലസ്ഥാനത്തെ മിലിട്ടറി ഏര്യകളും തന്ത്രപ്രധാന ഭാഗങ്ങളുമാണ് ഇത്തരക്കാര്‍ താമസത്തിനായി തിരഞ്ഞെടുക്കുന്നതെന്നതിനാല് വളരെ ഗൗരവത്തോടെ ഇതിനെ കാണേണ്ടിയിരിക്കുന്നു.
സാധാരണഗതിയില്‍ അന്യസംസ്ഥാനക്കാര്‍ താമസത്തിനായി ഏത്തുകയാണെങ്കില് തിരിച്ചറിയല്‍ രേഖയും ഫോട്ടോയും വിരലടയാളങ്ങളും സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നല്‍കണം.
പോലീസ് സ്റ്റേഷനില്‍ ബിസിറോളിലെ (എ) ഫോറം പൂരിപ്പിച്ചു നല്‍കണം. അപരിചിതനായ അന്യസംസ്ഥാനക്കാരന്റെ പൂര്‍ണ്ണ വിവരങ്ങള്‍ മൂന്ന് പേജുള്ള ഈ ഫോറത്തില്‍ രേഖപ്പെടുത്തി ഇയാളുടെ മേല്‍വിലാസത്തില്‍ സൂചിപ്പിക്കുന്ന പോലീസ് സ്റ്റേഷനില്‍ രണ്ട് കോപ്പികള്‍ അയച്ചുകൊടുക്കണം.
അവിടെനിന്ന് ഒരു കോപ്പി നിലവില്‍ ഇയാള്‍ക്ക് കേസുകളുണ്ടോ എന്ന റിപ്പോര്‍ട്ടു സഹിതം തിരിച്ചയച്ചുനല്കും. ഇത് കിട്ടിക്കഴിയുമ്പോള്‍ മാത്രമാണ് അന്യസംസ്ഥാനക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ സത്യസന്ധമാണോ എന്ന് കേരളാപോലീസിന് അറിയാന്‍ കഴിയുന്നത്. എന്നാല്‍ മിക്ക പോലീസ് സ്റ്റേഷന് പരിധിയിലും അന്യസംസ്ഥാനക്കാര്‍ താമസമുണ്ടെങ്കിലും ബിസി റോള്‍ (എ) രേഖകള്‍ ശൂന്യമാണ്.
തൊഴില്‍ തേടിയെത്തുന്ന അന്യസംസ്ഥാനക്കാര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം നാടുവിട്ടാല്പ്പോലും മതിയായ രേഖകള്‍ പോലീസ് സ്റ്റേഷനില്‍ ഇല്ലാത്തതിനാല്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ് പതിവ്. അന്യ സംസ്ഥാനക്കാര്‍ക്ക് വീട് വാടകയ്ക്ക് നല്കുമ്പോള് കെട്ടിട ഉടമ വാടകക്കാരനെയും കൂട്ടി സ്ഥലം പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നതാണ് നിയമമെങ്കിലും ആരും ഇതിന് മിനക്കെടാറില്ല.
തലസ്ഥാനനഗരത്തിലേക്ക് മയക്കുമരുന്നൊഴുക്കുന്നതില് ഇവിടെ കുടിയേറി പാര്‍ക്കുന്ന അന്യസംസ്ഥാനക്കാരുടെ പങ്ക് പോലീസ് തള്ളിക്കളയുന്നില്ല. എന്നാല്‍ ഇവരെ നിരീക്ഷിക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: