തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ സാക്ഷിമൊഴികള്‍ അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടിലെ മജിസ്ട്രേറ്റ് മുന്‍പാകെ രേഖപ്പെടുത്തി തുടങ്ങി. ഇന്നലെ മൂന്നു സാക്ഷികളാണു മൊഴികള്‍ രേഖപ്പെടുത്തിയത്. അനൂപ്, ഹസൈനാര്്, അജീഷ് എന്നിവരാണു മൊഴി ്യൂനല്‍കിയത്. സാക്ഷികള്‍ കൂറുമാറാതിരിക്കാനുള്ള മുന്‍കരുതലെന്ന ്യൂനിലയ്ക്കാണ് സാക്ഷിമൊഴികള്‍ മജിസ്ട്രേറ്റിനു മുന്‍പാകെ രേഖപ്പെടുത്തുന്നത്.
24-ാം തീയതിയാണ് അടുത്ത സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുക. അതേ സമയം നിസാമിന്റെ ഭാര്യ ഇന്നലെ പോലീസിന് മുന്നില്‍ ഹാജരാവുമെന്ന് സുചനയുണ്ടായിരുന്നെങ്കിലും എത്തിയില്ല. സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ ഭാര്യ അമല്‍ എത്തിയാല്‍ കസ്റ്റഡിയിലെടുത്തേക്കുമെന്ന സുചന ഉണ്ടായതോടെയാണ് ഹാജരാവാതിരുന്നതെന്നും അറിയുന്നു. തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ ഹാജരാവുകയോ അല്ലെങ്കില്‍ മൂന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുകയോ ചെയ്യും എന്നാണ് അറിയുന്നത്.
അമല്‍ സംഭവം നടക്കുമ്പോള്‍ നിസാമിനോടൊപ്പം കാറില്‍ കയറിയിരുന്നു. എന്നാല്‍ ചന്ദ്രബോസിനെ ഇടിക്കുന്നത് തടയാന്‍ അമല്‍ ശ്രമിച്ചില്ലെന്നും അവിടെ ഉണ്ടായിരുന്ന മറ്റ് സെക്യൂരിറ്റി ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥരിലെ മൂന്നു പേര് നിസാമിനോട് പണം ചോദിച്ചതായുള്ള മുന്‍ കമ്മീഷണറുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് ജോബില്‍ നിന്ന് ഐജി ടി.കെ.ജോസ് ഇന്നലെ മൊഴിയെടുത്തിട്ടുണ്ട്.
ഐജി ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. ഇതു സംബന്ധിച്ച് അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങള്‍ പ്രകാരം മൂന്നു പേരെ കൂടി ചോദ്യം ചെയ്യാനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് എഡിജിപി ശങ്കര്‍ റെഡ്ഡിക്ക് കൈമാറും. ജേക്കബ് ജോബ് ഒന്നര മണിക്കൂറോളം ്യൂനിസാമുമായി സംസാരിച്ചെന്നത് സംബന്ധിച്ചും വിവരങ്ങള്‍ തിരക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: