തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് ്യൂനിസാമിനോട് അന്വേഷണ ഉദ്യോഗസ്ഥരായ മൂന്നു പേര് കൈക്കൂലി ചോദിച്ചെന്ന് സ്ഥലം മാറിപ്പോയ സിറ്റി പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോബ്. ഇതു സംബന്ധിച്ച് തനിക്ക് ്യൂനിസാം മൊഴി ്യൂനല്കിയിട്ടുണ്ടെന്നും ജേക്കബ് ജോബ് പറഞ്ഞു.
കേസില്‍ പഴുതുകള്‍ ഉണ്ടാക്കുന്നതിനായിരുന്നു പണം ആവശ്യപ്പെട്ടത്. ്യൂനിസാമില്്യൂനിന്നും മുന്‍പും ഇവര്‍ പണം വാങ്ങിയിട്ടുണ്ട്. കേസില്‍ കൂട്ടുപ്രതിയായ നിസാമിന്റെ ഭാര്യ അമലിനെ്യൂഎന്തു കൊണ്ട് അറസ്റ്റ് ചെയ്തില്ലെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത് അവര്‍ ഒളിവില്‍ പോയിരിക്കുകയാണെന്നും അതിനാലാണ് അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതെന്നുമായിരുന്നു. മയക്കുമരുന്നിന് അടിമയാണോയെന്ന് അറിയുന്നതിനായുള്ള പരിശോധന്യൂനടത്തിയിട്ടുണ്ടോയെന്ന ചോദ്യത്തിന് അതും ചെയ്തിട്ടില്ലെന്നാണ് ജേക്കബ് ജോബ് പറഞ്ഞത്. കേസിന്റെ എല്ലാ വിശദാംശങ്ങളും മാധ്യമങ്ങളോടു വിശദീകരിക്കാനാവില്ല, അതു കേസിന്റെ പുരോഗതിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അന്വേഷണ സംഘത്തിനെതിരെ തുടക്കം മുതല്‍ തന്നെ ആരോപണം ഉയര്‍ന്നിട്ടും ഇതിലുള്ളവരെ മാറ്റാതിരുന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി പറയാന്‍ ജേക്കബ് തയ്യാറായില്ല.
കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ലോകായുക്ത സിഐക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവിട്ടിരുന്നു. സംഭവം നടക്കുമ്പോള്‍ കമ്മീഷണറായിരുന്ന ജേക്കബ് ജോബ് നിസാമുമായി അടച്ചിട്ട മുറിയില്‍ ഒന്നര മണിക്കൂറോളം സംസാരിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിനെ കുറിച്ച് അന്വേഷണം നടത്താന്‍ റേഞ്ച് ഐജി ടി.കെ. ജോസിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: