ന്യൂദല്‍ഹി: സുനന്ദ കൊലക്കേസുമായി ബന്ധപ്പെട്ട് ഭര്‍ത്താവും മുന്‍കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂരിനെ വീണ്ടും ചോദ്യം ചെയ്തു. പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പോലീസ് സ്റ്റേഷനില്‍ എത്തിയ തരൂരിനെ ഒരു മണിവരെ ചോദ്യം ചെയ്തു.
തരൂരിന്റെ മൊഴികളും മറ്റ് സാക്ഷിമൊഴികളും തമ്മില്‍ വൈരുദ്ധ്യം ഉണ്ടെന്ന് നേരത്തെ വെളിവായിരുന്നു. തുടര്‍ന്നാണ് വ്യാഴാഴ്ച ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. തരൂര്‍ നല്കിയ മൊഴികളിലും പാകപ്പിഴകള്‍ ഉണ്ടെന്നാണ് വിവരം.
തങ്ങളെ അറിയിക്കാതെ ദല്‍ഹി വിടരരുതെന്ന് പോലീസ് തരൂരിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ അനുമതിയോടെ തരൂര്‍ ഉടന്‍ കേരളത്തിലേക്ക് വരുന്നുണ്ട്.
സുനന്ദ കൊലക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തരൂരിനെ ആറര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. 24 മണിക്കൂറിനിടെ ഇത് മൂന്നാം തവണയാണ് തരൂരിനെ ചോദ്യം ചെയ്യുന്നത്.
സുനന്ദയുടെ കൊലപാതകവും ഐപിഎല്‍ ക്രിക്കറ്റ് മല്സരങ്ങളുമായുള്ള ബന്ധം സംബന്ധിച്ചായിരുന്നു വ്യാഴാഴ്ച തരൂരിനെ ചോദ്യം ചെയ്തത്.നേരത്തെ ജനുവരി 19നും തരൂരിനെ ചോദ്യം ചെയ്തിരുന്നു. 2013 ജനുവരിയിലാണ് സുനന്ദയെ ദല്‍ഹിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: