കൊച്ചി: മുന്‍ ക്രിക്കറ്റ് താരങ്ങളുടെ സംഘടനയായ കേരള വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്(കെ.വി.സി.എ) സംഘടിപ്പിക്കുന്ന ബി.ഫിറ്റ് കേരള വെറ്ററന്‍സ് പ്രീമിയര്‍ ലീഗ് (വി.പി.എല്‍) രണ്ടാം എഡിഷന് 14,15 തീയതികളില്‍ കൊച്ചിയില്‍ നടക്കും. തൃപ്പൂണിത്തുറ ഓവല്‍, രാജഗിരി കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്. ട്വിന്റി ട്വിന്റി മാതൃകയിലാണ് മത്സരം.
അബ്സൊല്യൂട്ട് സോബേഴ്സ്, ജെ.കെയുടെ മലബാര്‍ ടൈഗേഴ്സ്, കൊച്ചി റോയല്‍സ്, മുത്തൂറ്റ് കൊച്ചി ടസ്കേഴ്സ്, മലബാര്‍ വാരിയേഴ്സ്, ട്രിവാന്‍ഡ്രം പാന്തേഴ്സ് എന്നീ ആറ് ടീമുകളാണ് മത്സരിക്കുന്നത്. 50 വയസ്സിന് മുകളിലുള്ള സംസ്ഥാനത്തെ മുന്‍ കളിക്കാര്‍, 35 വയസ്സിന് മുകളിലുള്ളവര്‍, ക്ലബ് കളിക്കാര്‍ എന്നിവരായിരിക്കും ടീമംഗങ്ങള്‍. ബി.ഫിറ്റാണ് വി.പി.എല്ലിന്റെ സ്പോണ്സര്. കെ.വി.സി.എയുടെ വാര്‍ഷിക പരിപാടികളില്‍ ഒന്നായി വി.പി.എല്ലിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി കെ.വി.സി.എ സെക്രട്ടറി സുനില്‍ കുമാര്‍ എസ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച വെറ്ററന്‍സ് ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ച് കൂട്ടയോട്ടം സംഘടിപ്പിക്കും. വൈകിട്ട് മൂന്നിന് എ.ഡി.ജി.പി കെ.പത്മകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ദര്‍ബാര്‍ഹാളില്‍ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം മറൈന്‍ഡ്രൈവില്‍ സമാപിക്കും. കെ.വി.സി.എ പ്രസിഡന്റ് കെ. മോഹനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: