ന്യൂദല്‍ഹി: അമേരിക്കയിലെ അലബാമയില്‍ പോലീസുകാരന്റെ മര്‍ദ്ദനത്തില്‍ ഭാരതീയന് ഭാഗിക പക്ഷാഘാതം ഉണ്ടായ സംഭവത്തില്‍ ഉടനടി അന്വേഷണ റിപ്പോര്‍ട്ട് കൈമാറാന്‍ അമേരിക്കയോട് ഭാരത സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഗുജറാത്ത് അഹമ്മദാബാദ്കാരനായ സുരേഷ്ഭായ് പട്ടേലിനെ പോലീസ് നിലത്ത് തള്ളിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. 57-കാരനായ സുരേഷ്ഭായ് പട്ടേല്‍ മകന് ചിരാഗ് പട്ടേലിനെ കാണാനെത്തിയതായിരുന്നു. മകന്റെ വീടിനു മുന്‍പിലുള്ള വഴിയിലൂടെ നടക്കുമ്പോഴാണ് മാഡിസണ്‍ പോലീസ് അടുത്തെത്തുകയും ചോദ്യം ചെയ്യുകയും ചെയ്തത്. ഇംഗ്ലീഷ് അറിയാത്ത ഇദ്ദേഹം മുറി ഇംഗ്ലീഷില്‍ താന്‍ മകന്റെ വീട്ടില്‍ വന്നതാണെന്നും നടക്കാന്‍ ഇറങ്ങിയതാണെന്നും പറഞ്ഞെങ്കിലും യുഎസ് പോലീസിന് അത് മനസ്സിലായില്ല.
പട്ടേലിനെ പിടിച്ച് തറയില്‍ കിടത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയിലാണ് ഭാഗികമായ പക്ഷാഘാതമുണ്ടായത്. എന്താണ് നടന്നതെന്ന് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യ വക്താവ് സയ്യദ് അക്ബറുദീന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: