ഇടുക്കി: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനം കൂടുന്നു. ഒരു മാസത്തിനിടെ ഒന്നരലക്ഷത്തോളം കേസുകളാണ് പോലീസും മോട്ടോര്‍ വാഹനവകുപ്പുംകൂടി എടുത്തത്. 2015 ജനുവരി നാല് മുതല്‍ 2015 ഫെബ്രുവരി ഒന്ന് വരെയുള്ള കാലത്താണ് ഇത്രയധികം കേസുകള്‍ എടുത്തത്.
295 പേരുടെ ജീവനുകളാണ് ഈ കാലയളവില്‍ വാഹനാപകടത്തില്‍ നഷ്ടപ്പെട്ടത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപകടമരണം, 36. തിരുവനന്തപുരം ജില്ലയില്‍ 35 പേരും എറണാകുളത്ത് 34 പേരും മരിച്ചു. ഇടുക്കിയിലാണ് ഏറ്റവും കുറവ് .
ഈ ഒരു മാസം കൊണ്ട് മൂന്നേ മുക്കാല്‍ കോടിയോളം രൂപയാണ് പിഴ ഇൗടാക്കിയിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിച്ച 12524 കേസുകളും അമിത വേഗത്തില്‍ വാഹനമോടിച്ചതിന് 20451 കേസുകളും ഹെഡ്ലൈറ്റ് ഡിമ്മടിക്കാത്തതിന് 6213 കേസുകളുമാണ് എടുത്തത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിച്ചവര്ക്കെതിരെ 95765 കേസുകളെടുത്തു.
അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്ത സംഭവത്തില്‍ 23503 കേസുകളാണ് . തെറ്റായ ദിശയില്‍ ഓവര്‍ടേക്ക് ചെയ്ത 2511 പേര്‍ക്കെതിരെ നടപടിയുണ്ടായി. സണ്‍ഫിലിം നീക്കം ചെയ്യാത്തതിന് 1871 കേസുകളെടുത്തു. കൃത്യമായ നമ്പര്‍ പ്ലേറ്റില്ലാത്തതിന് 908 കേസുകളെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: