വയനാട്: വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കുരങ്ങുപനി ബാധിച്ച് വീട്ടമ്മ മരിച്ചു. പുല്‍പ്പള്ളി കാട്ടുനായ്ക്കര്‍ കോളനിയില്‍ ഓമനയാണ് മരിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ കുരങ്ങുപനി ബാധിച്ചുള്ള മരണമാണിത്. സംഭവത്തെ തുടര്‍ന്ന് വനാതിര്‍ത്തിയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നിലവില്‍ പതിനഞ്ചോളം പേരാണ് കുരങ്ങ്പനിയെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നത്. വയനാട് വന്യജീവി സങ്കേതത്തില്‍ തൊഴിലുറപ്പു പദ്ധതിപ്രകാരമുള്ള ജോലിക്കു പോയതാണ് ഓമന. ഇവര്‍ക്കൊപ്പം പോയ മറ്റു ചിലരും രോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്നുണ്ട്.
പനി ബാധിച്ച് ദിവസങ്ങളായി കിടപ്പിലായിരുന്ന ഓമനയെ കഴിഞ്ഞ ദിവസം ആരോഗ്യ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്. രോഗം തലച്ചോറിനെ ബാധിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: