റോത്തക്: ബുദ്ധിമാന്ദ്യമുള്ള നേപ്പാള്‍ സ്വദേശിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. നോപ്പാള്‍ സ്വദേശിനിയായ യുവതിയെ ഞായറാഴ്ച വൈകിട്ടാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ക്രൂരമായ പീഡനത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് മൃതദേഹത്തില്‍ നിന്നുള്ള തെളിവുകള്‍ വ്യക്തമാക്കുന്നതായി മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ പോലീസിന് മൊഴി നല്‍കിയത്. മൂന്ന് ദിവസം മുമ്പാണ് യുവതിയെ കണാതായത്. വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങള്‍ മൃഗങ്ങള്‍ ഭക്ഷിച്ച നിലയിലായിരുന്നു.
ചില ശരീരാവയവങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ കമ്പുകളും ഗര്‍ഭനിരോധന ഉറകളും തിരുകിക്കയറ്റിയ നിലയിലായിരുന്നു. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: