ന്യൂദല്‍ഹി: ദല്‍ഹി കൂട്ട ബലാത്സംഗത്തിന്റെ മുറിവുകള്‍ ഉണങ്ങും മുമ്പ് ദല്‍ഹിയില്‍ സമാനമായ ബലാത്സംഗം വീണ്ടും. വഴിതെറ്റി എന്തുചെയ്യണമെന്ന് അറിയാതെ നിന്ന യുവതിയെ ദാദ്രിയില്‍ എത്തിക്കാമെന്ന് പറഞ്ഞ് ഡ്രൈവറും സഹായിയും കൂടി പീഡനത്തിരയാക്കുകയായിരുന്നു. ആനന്ദ് വിഹാറിനും ദാദ്രിക്കുമിടയിലായിരുന്നു സംഭവം.
താന്‍ പീഡനത്തിരയായി എന്ന് കാണിച്ച് യുവതി പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. പ്രതികള്‍ക്കെതിരെ പോലീസ് എഫ്ഐആര്‍ ഫയല്‍ ചെയ്തു. അന്വേഷണത്തിനായി പ്രത്യേക ആറംഗ സംഘത്തെ നിയമിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. വഴിതെറ്റി കനൗജ് സ്റ്റോപ്പില്‍ ഇറങ്ങിയ സ്ത്രീയെ ദാദ്രിയില്‍ ഇറക്കാമെന്ന് പറഞ്ഞ് ബസ്സില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് റോഡ് വെയ്സിന്റെ ബസ്സില്‍ വെച്ചാണ് മാനഭംഗം നടന്നത്.
ചിബ്രമാവുവിലുള്ള ബന്ധുവിനെ കാണാന്‍ പോയതായിരുന്നു യുവതിയെന്ന് പോലീസ് പറഞ്ഞു. ബസിലിരുന്ന് ഉറങ്ങിപ്പോയ യുവതി കണ് തുറക്കുമ്പോള്‍ ബസ് ആനന്ദ് വിഹാര്‍ ഡിപ്പോയില്‍ എത്തിയിരുന്നു. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് യുവതിയെ ഇറങ്ങേണ്ട സ്റ്റോപ്പില്‍ എത്തിക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയ ജീവനക്കാര്‍ ഓടുന്ന ബസിനുള്ളില്‍ വെച്ച് ബലാല്‍സംഗം ചെയ്തു. ഇതിനു ശേഷം ദാദ്രിയില്‍ റോഡിലേക്ക് തള്ളി ബസ് ജീവനക്കാര്‍ കടന്നു കളഞ്ഞു.
യുവതി ഉടന്‍ തന്നെ ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചിരുന്നു. ഭര്‍ത്താവ് പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: