തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ ഗതിമാറ്റുമെന്ന് രാജ്യസഭാംഗവും ഇന്തോ-ചൈനാ പാര്‍ലമെന്ററി സമിതി കണ്‍വീനറുമായ തരുണ്‍ വിജയ്.
അമേരിക്കയോടും യൂറോപ്യന്‍ രാജ്യങ്ങളോടും ഉള്ളത്ര നയതന്ത്രബന്ധം ചൈനയുമായിട്ടില്ല. അതിന് പല കാരണങ്ങളുണ്ട്. ചൈനയെ കുറിച്ച് അറിവില്ലാത്തതും ഒരു കാരണമാണ്. ലണ്ടനും പാരീസുമൊക്കെ ഭാരതീയര്‍ക്ക് സുപരിചിതമാണെങ്കിലും ചൈനീസ് നഗരങ്ങളെക്കുറിച്ചുള്ള അറിവ് കുറവാണ്. ഇത് പരിഹരിക്കണം.
ഇരു രാജ്യങ്ങളിലെയും ആളുകള്‍ തമ്മില്‍ ആശയവിനിമയവും പരസ്പര സന്ദര്‍ശനങ്ങളും ഉണ്ടാകണം. ജനങ്ങള്‍ പരസ്പരം അറിയുമ്പോള്‍ പ്രശ്നങ്ങളെല്ലാം സ്വയം അലിഞ്ഞില്ലാതാകും. ചൈനയെ അറിയുക ചൈനയില്‍ പോകുക, ചൈനയ്ക്കൊപ്പം എന്ന മുദ്രാവാക്യവുമായി യുവാക്കളില്‍ ചൈനീസ് അവബോധം സൃഷ്ടിക്കാന്‍ പരിപാടികള്‍ ആവിഷ്ക്കരിക്കുമെന്നും തരുണ്‍ വിജയ് പറഞ്ഞു.
യുനെസ്കോ പ്രഖ്യാപിച്ച ഫെബ്രുവരി 21 മാതൃഭാഷാ ദിനം രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും നിര്‍ബന്ധമായി ആചരിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: