കൊച്ചി: കൊക്കെയ്ന്‍ കേസിലെ മുഖ്യപ്രതികളെ ഗോവയിലെത്തിച്ച് തെളിവെടുക്കാന്‍ പോലീസ് നീക്കം. ഒന്നാം പ്രതി രേഷ്മയേയും രണ്ടാംപ്രതി ബഌസ്സിയേയുമാണ് ഗോവയിലെത്തിക്കുക. ഗോവയില്‍ വച്ച് ഫ്രാങ്ക് എന്നയാളാണ് തനിക്ക് കൊക്കെയ്ന്‍ കൈമാറിയതെന്നാണ് രേഷ്മ നല്‍കിയിട്ടുള്ള മൊഴി.
ഗോവക്കു പുറമേ മുംബൈ, ബെംഗളൂര്, ചെന്നൈ എന്നീ നഗരങ്ങളിലും രേഷ്മ ഇടക്കിടെ സന്ദര്‍ശനം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും അന്വേഷണ പരിധിയില്‍ ഉല്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊക്കെയ്നുമായി പ്രതികള്‍ പിടിയിലായ കൊച്ചിയിലെ ഫഌറ്റ് പ്രതികള്‍ വാടകക്കെടുത്തതാണെന്ന വാദം പൊളിഞ്ഞു. ഇതോടെ ഫഌറ്റുടമയായ വിവാദവ്യവസായി നിസ്സാമിന് കൊക്കെയ്ന്‍ ഇടപാടുമായി ബന്ധമുണ്ടെന്ന് ഉറപ്പായി.
നിസ്സാമിന്റെ അമ്മയുടെ പേരിലാണ് ഫഌറ്റ്. പിടിയിലായ ബ്ളസ്സി വാടകക്കെടുത്തതായിരുന്നു ഫഌറ്റ് എന്നായിരുന്നു മൊഴി. ഇത് നിസ്സാമിനെ രക്ഷപ്പെടുത്താന്‍ നല്കിയ മൊഴിയാണെന്നാണ് പോലീസ് കരുതുന്നത്. ബഌസ്സിയും നിസ്സാമും തമ്മില്‍ അടുത്ത സൗഹൃദമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബഌസ്സിയുമായുള്ള സൗഹൃദമാണ് മറ്റു പ്രതികളെ ഫഌറ്റിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: