കൊട്ടാരക്കര: ദേശീയ ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് ഉയര്‍ന്നുവന്ന അഴിമതി ആരോപണം സിബിഐയെ കൊണ്ട് അന്വേഷിക്കണമെന്ന് കെ.ബി ഗണേഷ്കുമാര്. സിബിഐ അന്വേഷണം നേരിടാന്‍ കായികമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തയ്യാറാകണം.
എം.വിജയകുമാര്‍ കായികമന്ത്രിയായിരുന്ന കാലത്തെയും താന്‍ മന്ത്രിയായിരുന്ന കാലത്തെയും ഇപ്പോഴത്തെയും എല്ലാ കാര്യങ്ങളും സി.ബി.ഐ അന്വേഷിക്കട്ടെയെന്നും താനതിന് തയാറാണെന്നും ഗണേഷ് പറഞ്ഞു. അന്വേഷണം വരട്ടെയെന്നും പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലാലിസത്തെ മറയാക്കി പല അഴമതിക്കാരും രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ലാലിനെ വെറുതെവിടുക. ലാല്‍ വാങ്ങിയ പണം തിരിച്ചുകൊടുത്തു. അദ്ദേഹത്തെ വിട്ടേക്കൂ, എന്നാല്‍ ലാലിസത്തെ അഴിമതിയുടെ മറയാക്കരുതെന്നും ഗണേഷ്കുമാര് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: