കൊച്ചി: കൊക്കെയ്നുമായി പിടിയിലായ യുവനടന് ഷൈന്‍ ടോം ചാക്കോയേയും യുവതികളെയും കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. ഷൈന്‍ ടോം ചാക്കോ മൂന്നാം പ്രതിയാണ്. മോഡലായ രേഷ്മയാണ് ഒന്നാംപ്രതി. സഹസംവിധായിക ബ്ലെസി രണ്ടാംപ്രതിയും.
പ്രതികളെ വിട്ടുകിട്ടേണ്ടതിന്റെ ആവശ്യകത കോടതിയെ ബോധ്യപ്പെടുത്താന്‍ പോലീസിനു കഴിയത്തതാണ് കാരണം. ഇത് കേസ് ഒതുക്കാനുള്ള പോലീസിന്റെ നീക്കമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. അന്വേഷണം മുന്നോട്ട് പോയാല്‍ പല പോലീസ് ഉദ്യോഗസ്ഥരും പ്രതികളാകുമെന്ന് പോലീസിന് അറിയാം. അതുകൊണ്ടാണ് കോടതിയില്‍ നിന്ന് പ്രതികളെ വിട്ട്കിട്ടാന്‍ കൃത്യമായി പോലീസ് ഇടപെടാതിരുന്നത്. പത്ത് ലക്ഷം രൂപ വില മതിക്കുന്ന കൊക്കെയ്നുമായാണ് ഷൈന്‍ ടോം ചാക്കോയും മോഡലുകളും പിടിയിലായത്.
പിടിയിലായവര്‍ കൊച്ചിയിലെ കിംഗ്സ് ഗ്രൂപ്പ് ഉടമയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാമിന്റെ കടവന്ത്രയിലെ ഫഌറ്റിലാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: