ശ്രീനഗര്‍: പാകിസ്ഥാന് വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. വ്യാഴാഴ്ച രാത്രി ജമ്മു ജില്ലയിലുണ്ടായ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അര്‍ണിയ, ആര്.എസ്.പുര എന്നിവിടങ്ങളിലെ എട്ടോളം അതിര്‍ത്തി ഔട്ട്പോസ്റ്റുകള്‍ക്ക് നേരെയാണ് പാകിസ്ഥാന് ആക്രമണം നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകള്‍ കൊണ്ടുള്ള ആക്രമണത്തെ തുടര്‍ന്ന് അര്ണിയയിലുള്ളവര്ക്കാണ് പരിക്കേറ്റത്. ഇവരെ ജമ്മുവിലെ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അധികൃതര്‍ അറിയിച്ചു.
ആക്രമത്തെ തുടര്‍ന്ന് പേടിച്ചു പോയ ഗ്രാമവാസികള്‍ വീടുകളിലെ വിളക്കുകള്‍ അണയ്ക്കുകയും ഷെല്ലാക്രമണത്തില്‍ നിന്നും രക്ഷപെടാനായി ബങ്കറുകളിലും വീടിന്റെ താഴെയുള്ള നിലകളിലും അഭയം പ്രാപിക്കുകയായിരുന്നു. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: