ഭാരതം ക്രിസ്തുമതത്തിന് വളക്കൂറുള്ള മണ്ണെന്ന് വിശുദ്ധരെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മാര്‍പ്പാപ്പ. ഭാരതം ആത്മീയതയുടെയും ബഹുമതവിശ്വാസത്തിന്റെയും മണ്ണെന്ന് വിശേഷിപ്പിച്ചാല്‍ മനസിലാക്കാം.മറിച്ച് ക്രിസ്തുമതത്തിന് വളക്കൂറുള്ള മണ്ണ് എന്ന പരാമര്‍ശത്തിന്റെ സാംഗത്യം മനസിലാകുന്നില്ല; അത് മാര്പ്പാപ്പയില്നിന്നായാല്പ്പോലും.
തുടരെത്തുടരെ ഭാരതത്തില്‍നിന്ന്, വിശിഷ്യാ കേരളത്തില്‍നിന്ന് വിശുദ്ധരെന്നപേരില് ആള്‍ദൈവങ്ങളെ പ്രഖ്യാപിക്കുന്നതും അവരുടെ പേരില്‍ ദേവാലയങ്ങള്‍ വെഞ്ചിരിക്കുന്നതുമൊക്കെ ക്രൈസ്തവ മതപ്രചാരണത്തിന്, അതായത് ഹിന്ദുക്കളെ മതംമാറ്റാനുംകൂടി ഉദ്ദേശിച്ചാണെന്ന് സംശയിച്ചാല്‍ കുറ്റംപറയാനാകില്ല.
കാരണംപാക്കിസ്ഥാന്പോലുള്ള മുസ്ലിംരാഷ്ട്രങ്ങളെക്കുറിച്ചും ചൈന പോലുള്ള കമ്യൂണിസ്റ്റ്രാഷ്ട്രങ്ങളെക്കുറിച്ചും ക്രൈസ്തവ മതമേലധ്യക്ഷന്മാര് പ്രസ്താവനകളിറക്കാന്‍ ധൈര്യപ്പെടാറില്ല. മിക്ക മുസ്ലിംരാഷ്ട്രങ്ങളിലും ബൈബിള്‍ പോലും പരസ്യമായി കൊണ്ടുനടക്കാന്‍ അനുവാദമില്ലത്രേ.
ശങ്കരന്, എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: