Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജ്യോതിഷം കര്‍മ്മമാക്കിയ സ്ത്രീപുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2015, 08:50 pm IST
in Lifestyle

പ്രശസ്തിക്ക് വേണ്ടി മാത്രം ജ്യോതിഷം എന്ന ശാസ്ത്രത്തിന് പുറകെ പോകുകയായിരുന്നില്ല സുമതി വത്സന്‍. വര്‍ഷങ്ങളെടുത്ത് മനസ്സറിഞ്ഞ് പഠിച്ച് ശാസ്ത്രത്തിലൂടെ സഞ്ചരിച്ച് ആ വിദ്യ സ്വായത്തമാക്കുകയായിരുന്നു. ജ്യോതിഷം എന്നത് അത്ര ലഹരിയായിരുന്നു ഈ തൃശ്ശൂര്‍ സ്വദേശിയ്‌ക്ക്. സ്ത്രീകള്‍ അപൂര്‍വ്വമായി തെരഞ്ഞെടുക്കുന്ന ഈ മേഖലയെ ഒരു ജോലി എന്നതിനപ്പുറം പ്രണയിക്കുന്നു സുമതി. ഇന്ന് കേരളത്തിലെ തന്നെ മികച്ച ജ്യോതിഷ പണ്ഡിതരില്‍ പ്രമുഖയുമാണ് സുമതി വത്സന്‍. തന്റെ കര്‍മ്മം കൂടിയായി അവര്‍ ജ്യോതിഷത്ത കാണുന്നു.

തൃശൂര്‍ സ്വദേശിയായ സുമതി പഠിക്കുന്ന കാലത്തുതന്നെ ജ്യോതിഷ സംബന്ധമായ വിഷയങ്ങളില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. മുത്തച്ഛന്‍ കുഞ്ഞുണ്ണി മേനോന്‍, അച്ഛന്‍ രാംദാസ് മേനോന്‍ എന്നിവര്‍ ജ്യോതിഷത്തില്‍ അറിവുള്ളവര്‍ ആയിരുന്നതിനാല്‍ സുമതിക്ക് ഈ രംഗത്തേക്ക് വരാന്‍ കൂടുതല്‍ പ്രചോദനമായി.

സ്‌കൂള്‍ കാലഘട്ടത്തിനുശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇവര്‍ക്ക് ജ്യോതിഷം തന്റെ പ്രധാന മേഖലയായി തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ഈ ശാസ്ത്രത്തെക്കുറിച്ച് പഠിച്ചെടുക്കാന്‍ അത്ര താല്‍പ്പര്യമായിരുന്നെന്ന് സുമതി പറയുന്നു. ഇന്ന് എറണാകുളം കതൃക്കടവിലുള്ള സുമതിയുടെ വീട്ടിലെത്തുന്ന നാനാജാതിയില്‍പ്പെട്ട ആളുകളുടെ തിരക്ക് സൂചിപ്പിക്കുന്നതും ആ തീരുമാനം തെറ്റിയില്ല എന്നുതന്നെയാണ്. തന്റെ തീരുമാനവും തനിക്കായ് ഈശ്വരന്‍ നീട്ടിയ കര്‍മ്മവും ഇതാണെന്ന് അവര്‍ വ്യക്തമാക്കുന്നു.

1998 മുതല്‍ ജ്യോതിഷം മേഖലയില്‍ ഉന്നത പഠനം നടത്തുന്ന സുമതി ഇതിനകം തന്നെ നിരവധി പുരസ്‌ക്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. 2000 മുതല്‍ തന്നെത്തേടി ആളുകള്‍ വന്നു തുടങ്ങിയതും അവര്‍ ഓര്‍ക്കുന്നു. പതിനഞ്ച് വര്‍ഷമായി തന്റെ കര്‍മ്മം നിര്‍വ്വഹിച്ച് മുന്നോട്ട് പോകുമ്പോഴും ഏതൊരു മേഖലയിലുമെന്ന പോലെ പ്രവൃത്തി പരിചയമാണ് ഇവിടെയും ഏറ്റവും പ്രധാനമെന്ന് അവര്‍ പറയുന്നു.

ഏറെ പ്രശ്‌നമുള്ള പല ജാതകങ്ങളില്‍പ്പോലും ഈശ്വരകര്‍മ്മങ്ങള്‍ കൊണ്ട് കുറേയൊക്കെ മാറ്റം വരുത്താന്‍ സാധിക്കും. ചില ജാതകങ്ങള്‍ക്കനുസരിച്ച് പാലിക്കേണ്ട പ്രാര്‍ത്ഥനകളും കര്‍മ്മങ്ങളും ഉണ്ട്. ഓരോരുത്തരും പരിഹാരമായി ചെയ്യേണ്ട ഇത്തരം കാര്യങ്ങള്‍ കണ്ടെത്തി പറഞ്ഞുകൊടുക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. പല ജാതകങ്ങളും വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് കൊണ്ടുപോകുക. പുതിയ കാര്യങ്ങള്‍ ഇന്നും മനസ്സിലാക്കിക്കൊണ്ടേയിരിക്കുന്നു. സുമതി പറയുന്നു.

എന്നാല്‍ കാണാന്‍ വരുന്നവരെ കൂടുതല്‍ പ്രയാസത്തിലാക്കാതെ വേണം നമ്മള്‍ കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കാന്‍ എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ സങ്കടങ്ങള്‍ അനുഭവിക്കുന്നവര്‍ കാണാന്‍ വന്നാല്‍ അവരുടെ ജാതകം നോക്കി അവര്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ യഥാവിധി മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടത്. അല്ലാതെ അവരുടെ പ്രയാസങ്ങള്‍ വീണ്ടും പൊലിപ്പിച്ച് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ആരോഗ്യപരമായ കാര്യങ്ങളില്‍പ്പോലും കൃത്യമായി പ്രവചനം നടത്താനുള്ള കഴിവ് സുമതിയുടെ പ്രത്യേകത തന്നെയാണ്.

അസ്‌ട്രോളജി, ന്യുമറോളജി എന്നിവയില്‍ പ്രത്യേക സിദ്ധിയുള്ള സുമതിയ്‌ക്ക് ഇതിനകം നിരവധി അംഗീകാരങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു. ജ്യോതിഷ ഭീഷ്മര്‍, ജ്യോതിഷ ശിരോമണി, ജ്യോതിഷ കേസരി, ജ്യോതിഷ വിശാരദ്, ജ്യോതിഷ സാരഥി എന്നിങ്ങനെ പുരസ്‌ക്കാരങ്ങള്‍ തേടിയെത്തുമ്പോഴും സുമതി തന്റെ കര്‍മ്മമേഖലയില്‍ കൂടുതല്‍ ശ്രദ്ധിച്ചു കൊണ്ടേയിരിക്കുന്നു. എറണാകുളം കതൃക്കടവ് പാലത്തിനടുത്ത് ഫാദര്‍ മാനുവല്‍ റോഡിലുള്ള ശ്രീവത്സം ആണ് ഇവരുടെ വീട്. ഭര്‍ത്താവ് വത്സന്‍ തട്ടേങ്കാട്ട് ബിസിനസ്സുകാരന്‍ ആണെങ്കിലും ജ്യോതിഷത്തില്‍ താല്‍പ്പര്യമുള്ള വ്യക്തി കൂടിയാണ്. എഞ്ചിനിയറിംഗ് ബിരുദധാരികളായ രണ്ട് ആണ്‍മക്കളാണ് ഈ ദമ്പതിമാര്‍ക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Chess

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

India

ലോകം വാങ്ങുന്നത് ഇന്ത്യയുടെ ആയുധങ്ങൾ : പ്രതിരോധ കയറ്റുമതി 40,000 കോടിയിലേയ്‌ക്ക് ; 12 വർഷത്തിനുള്ളിൽ 35,000 കോടിയുടെ വർധനവ്

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.