പാറ്റ്ന: പടിഞ്ഞാറന്‍ ബിഹാറില്‍ കോടതിക്കുള്ളില്‍ വനിതാചാവേര്‍ നടത്തിയ സ്ഫോടനത്തില്‍ രണ്ടു മരണം. പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാവേര്‍ വനിതയും ഒരു പോലീസുകാരനുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ബോജ്പൂര്‍ ജില്ലയിലെ അരാഹ സിവില്‍ കോടതിയിലാണ് സ്ഫോടനം ഉണ്ടായത്. ഒരു സ്ത്രീ ബോംബുമായി കോടതിയിലെത്തി സ്ഫോടനം നടത്തുകയായിരുന്നു. എന്നാല്‍ ഇക്കാര്യം ഇതു വരെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല. സ്ത്രീയുടെ മൃതദേഹം ഛിന്നഭിന്നമായി.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഭരണാധികാരികളും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും അന്വേഷണത്തിനും നേതൃത്വം നല്‍കുകയാണ്. സ്ഫോടനത്തിന്റെ സ്വഭാവത്തെപ്പറ്റിയോ ഏത് സ്ഫോടകവസ്തുവാണ് ഉപയോഗിച്ചത് എന്നതിനെപ്പറ്റിയോ അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: