ന്യൂദല്‍ഹി: കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ 50 വര്‍ഷത്തിനുള്ളില്‍ പുറപ്പെടുവിച്ചത് 456 ഓര്‍ഡിനന്‍സുകള്‍. വര്‍ഷത്തില്‍ ഒമ്പത് ഓര്‍ഡിനന്‍സുകള്‍ എന്ന നിരക്കില്‍. ഓര്‍ഡിനന്‍സുകളെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി വിമര്‍ശിച്ച സാഹചര്യത്തിലാണ് ഈ കണക്ക് പുറത്ത് വന്നത്.
1952 മുതല്‍ 2014 വരെ ഇറക്കിയത് 637 ഓര്‍ഡിനന്‍സുകള്‍.
വര്‍ഷത്തില്‍ 11 എന്ന നിരക്കില്‍. 1952 മുതല്‍ 1964 വരെ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പുറപ്പെടുവിച്ചത് 70 ഓര്‍ഡിനന്‍സുകളാണ്. നെഹ്റുവിന്റെ മകള്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന 1971-77 കാലഘട്ടത്തില്‍ 77 ഓര്‍ഡിനന്‍സുകളാണ് പുറപ്പെടുവിച്ചത്. ഇന്ദിരാഗാന്ധിയുടെ മകന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന അഞ്ച് വര്‍ഷം 35 ഓര്‍ഡിനന്‍സുകള്‍ ഇറക്കി.
പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന അഞ്ച് വര്‍ഷത്തില്‍ 77 ഓര്‍ഡിനന്‍സുകള്‍ ഇറക്കി. മാസത്തില്‍ മൂന്ന് എന്ന നിലയിലായിരുന്നു ഇത്. വാജ്പേയി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 58 ഓര്‍ഡിനന്‍സുകളും മന്മോഹന് സിങ്ങിന്റെ കാലഘട്ടത്തില്‍ 51 ഓര്‍ഡിനന്‍സുകളും പുറപ്പെടുവിക്കപ്പെട്ടു.
വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഓര്‍ഡിനന്‍സിന്റെ പേരില്‍ ചിലര്‍ മോദി സര്ക്കാരിനെവിമര്ശിക്കുന്നതിനെതിരേ വിമര്‍ശനങ്ങളുണ്ട്. പ്രതിപക്ഷമായ കോണ്‍ഗ്രസ് നിയമനിര്‍മ്മാണത്തിന് പാര്‍ലമെനറില്‍ സഹകരിക്കാത്തതാണ് നരേന്ദ്ര മോദി സര്‍ക്കാരിന് ഓര്‍ഡിനന്‍സിനെ ആശ്രയിക്കേണ്ടി വരുന്നതെന്നാണ് വിശദീകരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: