സമ്പത്തിന്റെ അടിസ്ഥാനത്തില്‍ക്കൂടി സംവരണം വരാത്തിടത്തോളം ഹൈന്ദവ ഏകീകരണം സാധ്യമാകില്ല എന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായരുടെ അഭിപ്രായം മാറിയ കേരളീയസാമൂഹ്യവ്യവസ്ഥയില് ഏറെ പ്രാധാന്യമുള്ള ഒന്നാണ്.
ഈ വര്‍ഷത്തെ മന്നം ജയന്തിയോടനുബന്ധിച്ചാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയില്‍നിന്നും ഇത്തരമൊരു അഭിപ്രായമുണ്ടായിട്ടുള്ളത്. ഹൈന്ദവ ഏകീകരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, സാമൂഹ്യ നീതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാകുന്നതില്‍ ഇന്ന് കേരളത്തില്‍ നിലനില്‍ക്കുന്ന ഉപസംവരണവ്യവസ്ഥ ഒരു തടസ്സമാണെന്നകാര്യത്തില് നിക്ഷിപ്ത താല്പ്പര്യക്കാരൊഴികെയുള്ള ആര്‍ക്കും സംശയമുണ്ടാകാനിടയില്ല.
സംഘടിത വിഭാഗങ്ങള്‍ക്കുവേണ്ടി മനപൂര്‍വ്വമായി മൗനംഭജിക്കേണ്ടിവരുന്നതിനാല് എന്‍എസ്എസ് ഉള്‍പ്പെടെയുള്ള സംവരണേതര വിഭാഗങ്ങളെപ്പോലെതന്നെ സാമൂഹ്യനീതിയുടെ വെളിച്ചവും തെളിച്ചവുമില്ലാതെപോയ വിഭാഗങ്ങളാണ് എട്ടാം പട്ടികയിലുള്‍പ്പെടുന്ന 68-ല്‍ പരം വരുന്ന ഹിന്ദുന്യൂനപക്ഷങ്ങള്‍. ന്യൂനപക്ഷ അവകാശങ്ങളും സംവരണ അവകാശങ്ങളും ഒരുപോലെ അനുഭവിച്ചുവരുന്ന വിഭാഗങ്ങളുമുണ്ട്. 50 വര്‍ഷത്തിലേറെയായി തുടരുന്ന സംവരണത്തിലൂടെ എത്തരത്തിലുള്ള പുരോഗതികളാണ് സമൂഹത്തില്‍ സംഭവിച്ചിട്ടുള്ളതെന്നും ഇതുമൂലമുണ്ടായ പാര്‍ശ്വഫലങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ചിന്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: