തിരുവനന്തപുരം: മകരവിളക്കിന് ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
മന്ത്രിമാരായ വി.എസ്. ശിവകുമാറിന്റെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും സാന്നിധ്യത്തില്‍ സെക്രട്ടേറിയറ്റില്ച്ചേര്ന്ന ഉന്നതതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മകരവിളക്കിനോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ആയിരം സ്പെഷ്യല്‍ ബസ്സുകള്‍ ഭക്തജനങ്ങള്‍ക്കായി ലഭ്യമാക്കും.
ആരോഗ്യവകുപ്പ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാര പരിശോധനയ്ക്കായി കൂടുതല്‍ സ്ക്വാഡുകളെ വിന്യസിപ്പിക്കും.
കൂടുതല്‍ വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി സര്‍ക്കാര്‍ 40 ലക്ഷം രൂപ അനുവദിച്ചു. പോലീസ് മെസ്സ് അലവന്‍സ് ഒന്നരക്കോടി രൂപയില്‍ നിന്നും 2.1 കോടി രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും ദേവസ്വം ബോര്‍ഡിന്റെയും മകരവിളക്കിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങളെല്ലാം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ജനുവരി ഒമ്പതിന് പമ്പയില്‍ ജനപ്രതിനിധികളെയും വിവിധ വകുപ്പ് മേധാവികളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള അവലോകനയോഗം ചേരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: