യുപിഎ സര്‍ക്കാര്‍ ഭരിച്ച ആ പത്തു വര്‍ഷം. ദുരിതത്തിന്റെ നാളുകളായിരുന്നു അത്. ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള സകല വസ്തുക്കള്‍ക്കും വില നിത്യേന കുതിച്ചുകയറി. നരേന്ദ്ര മോദി സര്‍ക്കാര്‍ വന്ന് വെറും ആറുമാസം കൊണ്ടാണ് വിലക്കയറ്റമെന്ന ഭൂതത്തെ പിടിച്ചുകെട്ടിയത്. ഇതിനൊക്കെ വ്യക്തമായ കണക്കുകളും വിലയിരുത്തലുകളുമുണ്ട്.വിലക്കയറ്റമെന്ന പ്രതിഭാസം അപ്രത്യക്ഷമായതും സകല ഭക്ഷ്യവസ്തുക്കളുടേയും വില കുറഞ്ഞതും ഒട്ടെല്ലാ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.
എങ്ങനെ വില കുറഞ്ഞു. ശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തന്നെ കരിഞ്ചന്തക്കാരും പൂഴ്ത്തിവയ്പ്പുകാരും അടങ്ങിത്തുടങ്ങി. അതിന്റെ ഫലമായി മോദി വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ മിക്ക വസ്തുക്കളുടേയും വില കുറഞ്ഞു തുടങ്ങി. പൂഴ്ത്തി വയ്പ്പ് തടയാന്‍ കര്‍ശന നടപടികള്‍ക്കും റെയ്ഡുകള്‍ക്കും കേന്ദ്രം ഉത്തരവ് നല്‍കിയതോടെ കരിഞ്ചന്ത തീരെയില്ലാതായി. ഭക്ഷ്യ ധാന്യങ്ങളുടെ നീക്കം ഓണ്‍ലൈനില്‍ നിരീക്ഷിക്കാന്‍ തുടങ്ങിയതോടെ പൂഴ്ത്തിവയ്പ്പ് ബുദ്ധിമുട്ടായി. ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ സുപ്രധാന ഭേദഗതികളും കൊണ്ടുവന്നു.
സമഗ്രമായ കര്‍മ്മപദ്ധതിയാണ് മോദി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചുനടപ്പാക്കിയത്. ഇതിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഡിസംബര്‍ പകുതിയോടെ പൂജ്യമായി കുറഞ്ഞു.
പൊതുവിതരണ സംവിധാനം പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കാന്‍ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു.റേഷന്‍ എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് എടുക്കുന്നതു മുതല്‍ വില്ക്കുന്നതുവരെയുള്ള സകല കാര്യങ്ങളും ഓണ്‍ലൈനില്‍ വേണം. ഇതുവഴി റേഷന്‍ വസ്തുക്കള്‍ കൃത്യസമയത്ത് സകലര്‍ക്കും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയും. അനര്‍ഹര്‍ക്ക് റേഷന്‍ ലഭിക്കുന്നില്ലെന്നും ഉറപ്പാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: